Header Ads

  • Breaking News

    തലശേരി സ്വദേശിനിയായ വിദ്യാര്‍ഥിനി കൊച്ചിയിലെ ലഹരിമാഫിയയുടെ പ്രണയക്കുരുക്കില്‍ ; ഉപദേശിച്ചിട്ടും മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോകാന്‍ തയ്യാറാകാതെ പെണ്‍കുട്ടി , മുത്തശ്ശനും മുത്തശ്ശിയും കരഞ്ഞ് കാലുപിടിച്ചിട്ടും ചെവിക്കൊണ്ടില്ല ; സംഭവം ഇങ്ങനെ.


    തലശേരി: 
    തലശേരി സ്വദേശിനിയായ വിദ്യാര്‍ഥിനി കൊച്ചിയിലെ ലഹരിമാഫിയയുടെ പ്രണയക്കുരുക്കില്‍. രക്ഷപെടുത്താന്‍ എറണാകുളം തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസും തലശേരി പോലീസും നടത്തിയ ശ്രമം പെണ്‍കുട്ടിയുടെ നിലപാട് മൂലം പരാജയപ്പെട്ടു. കൊച്ചി തേവര കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയുടെ പ്രണയക്കുരുക്കിലാണ് ഇരുപതുകാരിയായ പെണ്‍കുട്ടി അകപ്പെട്ടിട്ടുള്ളത്.

    എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ പരിശീലനത്തിനിടയിലാണ് പെണ്‍കുട്ടി ലഹരി മാഫിയ തലവന്‍റെ കെണിയില്‍ പെട്ടത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

    തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയായ യുവാവിനോടൊപ്പം കോട്ടയത്ത് വച്ചാണ് പോലീസ് യുവതിയെ കണ്ടെത്തിയത്.

    അമ്മ മരണപ്പെടുകയും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിട്ടുള്ള യുവാവിന്‍റെ താമസം ഇപ്പോള്‍ കൊച്ചിയിലെ ഭിന്നലിംഗക്കാര്‍ക്കൊപ്പമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.ബ്രൗണ്‍ ഷുഗര്‍, എല്‍എസ്‌ഡി സ്റ്റാന്പ് ഉള്‍പ്പെടെ ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന യുവാവ് ദിവസവും ഒന്‍പത് മണിക്കൂറോളം ലഹരിയിലാണെന്ന വിവരവും പോലീസിനു ലഭിച്ചു.

    യുവാവിന്‍റെ പശ്ചാത്തലം മനസിലാക്കിയ വീട്ടുകാരും പോലീസും പെണ്‍കുട്ടിയെ ഏറെ നേരം ഉപദേശിച്ചിട്ടും പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പംവീട്ടിലേക്കു മടങ്ങാന്‍ തയാറായില്ല.

    മാതാപിതാക്കളും സഹോദരങ്ങളും മുത്തച്ഛനും മുത്തശിയും ഉള്‍പ്പെടെ കരഞ്ഞ് അപേക്ഷിച്ചിട്ടും വീട്ടിലേക്ക് മടങ്ങാന്‍ തയാറാക്കാത്ത പെണ്‍കുട്ടി ഒടുവില്‍ യുവാവിനോടൊപ്പം കൊച്ചിയിലേക്ക് തന്നെ പോയി.

    പെണ്‍കുട്ടികളെ പ്രണയിച്ച്‌ വലയില്‍ വീഴ്ത്തി തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുക ഈ ലഹരി മാഫിയയുടെ പതിവാണെന്നു കൊച്ചി പോലീസ് തലശേരി പോലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

    യുവാവ് ലഹരിക്കടിമയാണെന്നതും ലഹരി വില്പനക്കാരനാണെന്നതും തനിക്ക് അറിയാമെന്നും അയാളെ രക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നുമാണ് യുവതിയുടെ നിലപാട്.

    No comments

    Post Top Ad

    Post Bottom Ad