Header Ads

  • Breaking News

    മാരകമായി വിഷം: കണ്ണൂർ ജില്ലയിൽ വെല്ലം നിരോധിച്ചു


    കണ്ണൂർ ജില്ലയിൽ ശർക്കര (വെല്ലം) നിരോധിച്ച് കൊണ്ട് ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ സി എ ജനാർദ്ദനൻ ഉത്തരവിട്ടു. 
    അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്നാട് ജില്ലയിൽ നിന്നും കർണാടകത്തിൽ നിന്നും ജില്ലയിൽ വിതരണത്തിനായി എത്തിച്ച വെല്ലം നിരോധിച്ചത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നീ ഭാഗങ്ങളിൽ നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആണ് അതിമാരകമായ രാസവസ്തുവിന്റെ സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്.

    തുണികൾക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിൻ ബി, ബ്രില്ലിൻ്റ് ബ്ലൂ തുടങ്ങിയ വിവിധയിനം നിറങ്ങളുടെയും രാസവസ്തുക്കളുടെയും ചേരുവകളാണ് പരിശോധനയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്. റോഡാമിൻ ബി ദേഹത്ത് തട്ടിയാൽ ചർമ്മാർബുദത്തിന് സാധ്യതയുണ്ടെന്നും എന്നാൽ ഇത് ചേർത്ത് വെല്ലം ശരീരത്തിന് അകത്ത് എത്തിയാൽ മാരകക്യാൻസർ പിടിപെടാൻ വഴിയൊരുക്കുമെന്നും ഭക്ഷ്യ സുരക്ഷ അധികൃതർ പറഞ്ഞു. റോഡാമിൻബിയും
    ബ്രില്ലിൻ്റ് ബ്ലൂവും ചേർത്ത മിശ്രിതം ശർക്കരക്ക് മഞ്ഞനിറം ഉൾപ്പെടെയുള്ള നിറങ്ങൾ നൽകും.
    ഉപഭോക്തകൾ കടകളിൽ നിന്നും നല്ല നിറമുള്ള വെല്ലം തിരഞ്ഞെടുക്കുന്ന രീതിയാണ് ഇത് കേരളത്തിലെത്താൻ കാരണമാവുന്നത്. കറുത്ത വെല്ലത്തിൽ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല. കോയമ്പത്തൂരും പരിസരത്തും കൃത്യമായി ദിവസം മേൽവിലാസം പോലുമില്ലാത്തവരാണ് വെല്ലം ഉല്പാദിപ്പിക്കുന്നത്.
    മഹാഭൂരിപക്ഷത്തിനും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ അനുമതി പോലുമില്ല. എന്നാൽ മലിനവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യത്തിൽ ഉത്പാദിപ്പിക്കുന്ന വെല്ലം അവിടെ മൊത്ത കച്ചവടക്കാർ കേരളത്തിൽ വിതരണം ചെയ്യുകയാണ് പതിവ്.

    No comments

    Post Top Ad

    Post Bottom Ad