Header Ads

  • Breaking News

    കുളിമുറികളില്‍ ഒളിഞ്ഞു നോക്കിയും അടിവസ്ത്രം മോഷ്ടിക്കുകയും ചെയ്യുന്ന ഞരമ്ബുരോഗി; നാട്ടുകാര്‍ക്ക് തലവേദനയായപ്പോള്‍ തല്ലുകിട്ടിയത് പലതവണ; ബന്ധുക്കള്‍ ഇടപെട്ട് ഗള്‍ഫിലേക്ക് അയച്ചിട്ടും നന്നായില്ല; ഭാര്യാസഹോദരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ രതീഷ് സ്ഥിരം പ്രശ്‌നക്കാരന്‍

     

    ആലപ്പുഴ: 

    ഭാര്യാ സഹോദരിയെ അടിച്ചു വീഴ്‌ത്തി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന രതീഷ്(35) പണ്ട് മുതലേ നാട്ടുകാര്‍ക്ക് തലവേദനയായ ഞരമ്ബ് രോഗി. അയല്‍ വീടുകളിലെ കുളിമുറികളില്‍ ഒളിഞ്ഞു നോക്കുക, അടിവസ്ത്രം എടുത്തു കൊണ്ട് പോകുക തുടങ്ങീ രീതിയിലുള്ള കുത്സിത പ്രവര്‍ത്തികള്‍ കൊണ്ട് നാട്ടുകാര്‍ക്ക് ഏറെ തലവേദനയായിരുന്നു. പലവട്ടം നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തിട്ടുണ്ട്.

    ബന്ധുവായ സ്ത്രീ ഉറങ്ങികിടന്നപ്പോള്‍ അവരെ ശല്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിപ്പോയി. ഇതിന് പുറമേ മോഷണത്തിനും ഇയാളെ പിടികൂടിയിട്ടുണ്ട്. കട്ടകരപ്പള്ളി ചന്തയിലെ ഒരു പലചരക്ക് കടയിലെ പണപ്പെട്ടിയില്‍ നിന്നും ഉടമ അറിയാതെ സ്ഥിരമായി പണം അപഹരിക്കുന്നത് പതിവായിരുന്നു. ഭാര്യ എടുക്കുന്നതാണെന്ന് കരുതി ഉടമ ഭാര്യയുമായി എന്നും കലഹമായിരുന്നു. ഒടുവില്‍ തൊട്ടടുത്തുള്ള മറ്റൊരു വ്യാപാരിയെ നിരീക്ഷിക്കാന്‍ ചട്ടം കെട്ടിയതോടെയാണ് രതീഷ് പിടിയിലാകുന്നത്.

    വീടിനടുത്ത് ഇയാള്‍ക്ക് സുഹൃത്തുക്കള്‍ ആരും തന്നെയില്ല. സ്വഭാവം ശരിയല്ലാത്തതിനാല്‍ പലരും ഇയാളുടെ സൗഹൃദത്തില്‍ നിന്നും പിന്‍വാങ്ങി. ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിഞ്ഞു നോക്കുന്നത് പിടിച്ചതോടെ ഇവരെല്ലാം കൂടി നന്നായി കൈകാര്യം ചെയ്തു. നാട്ടില്‍ സ്ഥിരം പ്രശ്നക്കാരനായതോടെ രതീഷിനെ ബന്ധുക്കള്‍ ഗള്‍ഫിലേക്ക് കൊണ്ടു പോയി. അവിടെ പെയിന്റിങ് തൊഴിലാളിയായി ജോലി നോക്കിവരികയായിരുന്നു. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും പിന്നീട് നാട്ടിലേക്ക് തിരികെ പോരുകയായിരുന്നു. നാട്ടില്‍ പെയിന്റിങ് ജോലി ചെയ്തു വരുന്നതിനിടയിലാണ് ഭാര്യയുടെ സഹോദരിയുമായി ബന്ധം സ്ഥാപിച്ചത്.

    ഗള്‍ഫിലായിരുന്ന സമയത്താണ് ഇയാളുടെ വിവാഹം നടക്കുന്നത്. മരിച്ച ഹരികൃഷ്ണയുടെ ചേച്ചിയെ വിവാഹം ആലോചിച്ചെത്താന്‍ കാരണം നഴ്സായതിനാലായിരുന്നു. രതീഷിന്റെ സഹോദരന്മാരുടെ ഭാര്യമാര്‍ എല്ലാവരും വിദേശത്ത് നഴ്സായി ജോലി നോക്കുന്നവരാണ്. അതിനാല്‍ ഒരു നഴ്സിനെ വിവാഹം കഴിക്കണമെന്നായിരുന്നു കുടുംബക്കാര്‍ പറഞ്ഞത്. അത്യാവശ്യം ഭേദപ്പെട്ട സാമ്ബത്തിക സ്ഥിതിയുള്ളവരുമായിരുന്നു. ഹരികൃഷ്ണയുടെ കുടുംബം ഏറെ നിര്‍ദ്ദനരായിരുന്നു. രതീഷുമായുള്ള വിവാഹം നടന്നാല്‍ ഗള്‍ഫിലേക്ക് കൊണ്ടു പോകും എന്ന് കരുതിയാണ് മറ്റൊന്നും നോക്കാതെ വിവാഹം നടത്തിയത്. എന്നാല്‍ വിവാഹ ശേഷം തിരികെ ഗള്‍ഫിലേക്ക് പോയില്ല. ഇതോടെ അവരുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു.

    എറണാകുളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി നോക്കുകയാണ് രതീഷിന്റെ ഭാര്യ. ഹരീകൃഷ്ണ നഴ്സിങ് കഴിഞ്ഞ ശേഷം എന്‍എച്ച്‌എമ്മിന്റെ താല്‍ക്കാലിക നഴ്സായി ആലപ്പുഴ മെഡിക്കല്‍ കോളേജിലും ജോലി ചെയ്യുകയായിരുന്നു. ഹരീകൃഷ്ണയെ സ്ഥിരമായി ജോലിക്ക് കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും രതീഷായിരുന്നു. ഇങ്ങനെയാണ് ഇരുവരും ഏറെ അടുത്തത്. രതീഷിന്റെ വീട്ടില്‍ തന്നെയായിരുന്നു ഹരികൃഷ്ണ കൂടുതലും നിന്നിരുന്നത്. ഹരികൃഷ്ണയുടെ ചേച്ചി രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച്‌ ആറുമാസമായപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം അറിയുന്നതും പ്രശ്നം ഉണ്ടാകുന്നതും. ഇനി മേലാല്‍ ഒരു ബന്ധവും രതീഷുമായി പാടില്ല എന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു. ഇതോടെ ഹരികൃഷ്ണ ഇവിടേക്ക് വരാതായി. എന്നാല്‍ പ്രസവം കഴിഞ്ഞ് ചേച്ചി ജോലിക്ക് പോയി തുടങ്ങിയതോടെ വീണ്ടും വരാന്‍ തുടങ്ങി.

    അടുത്തിടെയാണ് ഹരികൃഷ്ണ ജോലി സ്ഥലത്ത് തന്നെയുള്ള ഒരു യുവാവുമായി പ്രണയത്തിലാണെന്ന് അറിയുന്നത്. ഹരികൃഷ്ണയെ ചോദ്യം ചെയ്യുകയും യുവാവിന്റെ ഫോണ്‍ നമ്ബര്‍ വാങ്ങി വിളിച്ച്‌ താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ തനിക്ക് വിവാഹം കവിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വ്യത്യസ്ഥ ജാതിയില്‍പെട്ടവരായതിനാല്‍ വിവാഹം നടത്തി തരാന്‍ സാധ്യമല്ലെന്നും പറഞ്ഞു. പക്ഷേ യുവാവ് പിന്മാറാന്‍ തയ്യാറല്ലായിരുന്നു. ഹരികൃഷ്ണയ്ക്കും യുവാവിനെ വിവാഹം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രതീഷ് അതിന് സമ്മതിച്ചില്ല. ഹരികൃഷ്ണയെ നഷ്ടപ്പെടുത്താന്‍ കഴിയില്ലാത്തതായിരുന്നു കാരണം. ഇതിനിടയില്‍ ഹരികൃഷ്ണയ്ക്ക് വന്ന 4 വിവാഹോലേചനകള്‍ ഇയാള്‍ തന്നെ മുടക്കി. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് യുവാവിനെ ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയില്‍ കൊലപാതകം നടത്തിയത്.

    വെള്ളിയാഴ്ച രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. വൈകുന്നേരം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേര്‍ത്തല തങ്കി കവലയില്‍ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ഭാര്യക്ക് രാത്രി ഡ്യൂട്ടിയായതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. രതീഷ് രണ്ടു മക്കളെയും കുടുംബവീട്ടിലേക്കു മാറ്റിയിരുന്നു. >

    ഇവിടെ എത്തിയ ശേഷം യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്ത് തര്‍ക്കമുണ്ടാകുകയും കൊലപാതകം നടത്തുകയുമായിരുന്നു. ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ രതീഷിനെ പട്ടണക്കാട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വീട്ടിലെത്തിയ ശേഷമുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് താന്‍ ഹരികൃഷ്ണയുടെ മുഖത്തിടിച്ചെന്നും ജനലില്‍ തലയിടിക്കുകയും ബോധകെട്ട് വീണപ്പോള്‍ മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതെന്നുമാണ് രതീഷ് പൊലീസിനോടു പറഞ്ഞത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad