Header Ads

  • Breaking News

    കണ്ണൂരിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു

    കണ്ണൂർ:
    പാനൂരിൽ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
    വ്യാഴാഴ്ച്ച രാവിലെ സമീറയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടിൽ വെച്ച് തന്നെ പ്രസവം നടന്നിരുന്നു. ഉടൻ തന്നെ വീട്ടുകാർ പാനൂർ സിഎച്ച്സിയിൽ എത്തി ഡോക്ടറോട് വരാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് പറയുന്നു . ഇതേ തുടർന്ന് ഡോക്ടറും ബന്ധുക്കളും തമ്മിൽ വാക് തർക്കവും ബഹളവുമാണ്ടായി.
    ബഹളം കേട്ട് ആശുപത്രിയിലെത്തിയ പോലീസും, ഫയർ ഫോഴ്സ് അധികൃതരും ആവശ്യപ്പെട്ടിട്ടും ഡോക്ടർ പ്രസവിച്ച സ്ത്രീയുടെ വീട്ടിലേക്ക് കൊവിഡ്‌ നിയമങ്ങൾ ചൂണ്ടിക്കാട്ടി പോകാൻ തയ്യാറായില്ല. ഉടനെ സമീപത്തെ ക്ലിനിക്കിൽ നിന്നും നഴ്‌സുമാര്‍ എത്തി പൊക്കിൾകൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡോക്ടർക്കെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad