Header Ads

  • Breaking News

    കൊവിഡ് സമൂഹ വ്യാപന ഭീതിയെ തുടർന്ന് കണ്ണൂരിലെ മത്സ്യമാർക്കറ്റും അടച്ചു പൂട്ടി



    കണ്ണൂർ: 
    തലശേരിക്ക് പിന്നാലെ കൊവിഡ് സമൂഹ വ്യാപന ഭീതിയെ തുടർന്ന് കണ്ണൂരിലെ മത്സ്യമാർക്കറ്റും അടച്ചു പൂട്ടി. കണ്ണൂർ ആയിക്കര മത്സ്യ മാർക്കറ്റാണ് അടച്ചു പൂട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ കണ്ണൂർ സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മാർക്കറ്റ് പൂട്ടിയത്. തലശേരി മാർക്കറ്റിലെ

    മത്സ്യവിൽപ്പനക്കാരന് കൊവിഡ് ബാധിക്കുകയും കുടുംബം മുഴുവൻ നിരീക്ഷണത്തിൽ കഴിയുകയും ചെയ്ത പശ്ചാത്തലത്തിൽ തലശേരി മത്സ്യ മാർക്കറ്റ് നേരത്തെ അടച്ചിരുന്നു. ഇതേത്തുടർന്ന് തലശേരിയിലുള്ള
    മത്സ്യവ്യാപാരികൾ മീൻ വാങ്ങാൻ കൂട്ടമായി കണ്ണൂർ ആയിക്കര മാർക്കറ്റിൽ എത്തിയതോടെയാണ് കണ്ണൂരിലെ മാർക്കറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്‌.
    തലശേരിയിലെ കൊവിഡ്‌ ബാധിച്ച മത്സ്യത്തൊഴിലാളിയുമായി സമ്പർക്കത്തിലേർപ്പെട്ട മത്സ്യക്കച്ചവടക്കാർ ഉൾപ്പെടെയുളളവർ യാതൊരു നിയന്ത്രണവുമില്ലാതെ ആയിക്കര മത്സ്യമാർക്കറ്റിൽ എത്തിയതോടെയാണ് മാർക്കറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്.

    മാത്രമല്ല സാമൂഹിക അകലം പാലിക്കാതെയും മത്സ്യം വാങ്ങാൻ എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശവുമുണ്ട്. പുലർച്ചെ രണ്ടു മുതലാണ് ആയിക്കരയിൽ മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുന്നത്. അറുന്നൂറോളം മത്സ്യ വ്യാപാരികളും 100 ഓളം ചെറുകിട കച്ചവടക്കാരും ദിനംപ്രതി ആയിക്കര മാർക്കറ്റിൽ എത്തുന്നുണ്ടെന്നാണ് കണക്ക്
    ഇവർ യാതൊരു സാമൂഹിക അകലവും പാലിക്കാതെ മത്സ്യം ലേലം വിളിച്ച് കൊണ്ടു പോകുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. എന്നാൽ മാർക്കറ്റ് അടച്ചതിനെത്തുടർന്ന് മാർക്കറ്റിനു പുറത്തുവച്ച് കച്ചവടം നടത്തുന്നത് നിയന്ത്രിക്കണമെന്നാണ് കോർപറേഷന്‍റെ ആവശ്യം. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad