Header Ads

  • Breaking News

    കണ്ണൂരിലെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം


    കണ്ണൂര്‍: 

    തയ്യില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസുകാരന്‍റേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

    കുട്ടിയുടെ മൂര്‍ദ്ധാവില്‍ ക്ഷതമേറ്റിട്ടുണ്ട്. മരണ കാരണമാകാവുന്നതാണ് തലക്കേറ്റ ഈ ക്ഷതം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയില്‍ തള്ളിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു.

    കുട്ടിയെ കൊലപ്പെടുത്തിയത് അച്ഛന്‍ പ്രണവാണെന്ന് അമ്മ ശരണ്യയും കൊലപാതകത്തില്‍ ശരണ്യക്ക് പങ്കുണ്ടെന്ന് പ്രണവും പൊലീസിന് മൊഴി നല്‍കി.

    കുഞ്ഞിനെ കാണാതായ സമയത്ത് മാതാപിതാക്കള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ വസ്ത്രത്തില്‍ കടല്‍ വെള്ളത്തിന്‍റെ അംശം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.

    കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്ബതികളുടെ മകന്‍ വിയാന്‍റെ മൃതദേഹമാണ് തിങ്കളാഴ്ച തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. പിന്നീട് ബന്ധുക്കള്‍ നടന്ന തിരച്ചിലില്‍ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം
    ശരണ്യയും, പ്രണവും വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

     ശരണ്യയ്ക്ക് മറ്റു വിവാഹാലോചനകള്‍ നടന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രണവ് വീട്ടില്‍ വരുന്നത് ശരണ്യയുടെ പിതാവ് വിലക്കിയിരുന്നു.
    അദ്ദേഹം വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ഞായറാഴ്ച രാത്രി പ്രണവ് എത്തിയത്. ഈ കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണു നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സമീപ വാസികളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

    No comments

    Post Top Ad

    Post Bottom Ad