Header Ads

  • Breaking News

    നാടോടിസ്ത്രിയെ ബലാത്സംഗത്തിനിരായാക്കിയ സംഭവം : പ്രതി കുറ്റം നിഷേധിച്ചു : ഫോണ്‍ കോളുകള്‍ പരിശോധിക്കുമെന്ന്‌ പോലീസ്



    തലശ്ശേരി:നാടോടി കൂട്ടത്തിലെ നാല്‍പതുകാരിയായ വിധവയെ തലശ്ശേരിയിലെ തെരുവോരത്ത് കൊള്ളചെയ്ത് ബലാത്സംഗത്തിനിരായാക്കിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മറുനാട്ടുകാരന്‍ കുറ്റം നിഷേധിച്ചു.സംഭവം നടന്നുവെന്ന് പറയുന്ന സമയം താന്‍ തലശ്ശേരിയില്‍ ഇല്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്‍കിയതെന്നാണ് വിവരം.
    എന്നാല്‍ ഇയാളുടെ പേരാണ് ബലാത്സംഗത്തിനിരയായ വിധവ പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്.ഇതേ തുടര്‍ന്ന് ഇയാളടക്കം രണ്ട് പേര്‍ക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തിരുന്നത്.കുറ്റാരോപിതന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പറയുന്നത് ഉറപ്പാക്കാനായി ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ പോലിസ് ശേഖരിച്ചു വരികയാണ്.വ്യാഴാഴ്ച രാത്രി റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടിയ ഇയാളുടെ പേര് വിവരങ്ങള്‍ പോലിസ് പുറത്ത് വിട്ടില്ല.
    രാജസ്ഥാന്‍ ബില്‍ വാഡ സ്വദേശിനിയായ വിധവയാണ് ഇതേ സംഘത്തില്‍ പെട്ടതെന്ന് കരുതുന്ന രണ്ടു പേരുടെ മാനഭംഗത്തിനും പിടിച്ചുപറിക്കും ഇരയായത്.ഇക്കഴിഞ്ഞ ജൂണ്‍ 6 ന് രാത്രിയില്‍ റെയില്‍വെ മേല്‍പാലത്തിനടിയില്‍ വച്ച്‌ ഒരാള്‍ ബലാത്സംഗം ചെയ്തുവെന്നും കൂടെ ഉണ്ടായ മറ്റൊരാള്‍ സ്ത്രീയുടെ കൈവശമുണ്ടായ 30,000 രൂപ തട്ടിപ്പറിച്ചുവെന്നുമാണ് പരാതി അതിക്രമത്തിന് ശേഷം ഇരുവരും തലശ്ശേരിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
    ഇന്ത്യന്‍ ശിക്ഷാ നിയമം 376,392, റഡ് വിത്ത് 34 വകുപ്പ് പ്രകാരമാണ് തലശ്ശേരി പോലീസ് കേസെടുത്തിരുന്നത് പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. നഗരത്തില്‍ പാവകളും പായകളും മറ്റും വില്‍പന നടത്തി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് താമസിച്ചു വരികയായിരുന്നു വിധവയായ സ്ത്രീ.

    No comments

    Post Top Ad

    Post Bottom Ad