Header Ads

  • Breaking News

    എറണാകുളത്ത് തുണിക്കടയില്‍ ജോലിക്കാരിയായ 24കാരിയെ വിവാഹ വാഗ്ദാനം നല്‍കി ദിവസങ്ങളോളം ഒപ്പം താമസിപ്പിച്ച്‌ പീഡിപ്പിച്ചു: യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി 22കാരന്‍ മുങ്ങി


    കാസര്‍ഗോഡ്: 

    എറണാകുളത്ത് തുണിക്കടയില്‍ ജോലിക്കാരിയായ 24കാരിയെ വിവാഹ വാഗ്ദാനം നല്‍കി ദിവസങ്ങളോളം ഒപ്പം താമസിപ്പിച്ച്‌ പീഡിപ്പിച്ചതായി പരാതി. യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മതം മാറിയാല്‍ വിവാഹം കഴിക്കാമെന്ന നിബന്ധനയില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ കാസര്‍കോട്ടുകാരന്‍ ജിബിനെ പോലീസ് തിരയുന്നു. യുവതി രണ്ടരമാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ താമസിക്കുന്ന വീട്ടില്‍നിന്ന് ജിബിന്‍ മുങ്ങുകയായിരുന്നു.
    എറണാകുളം എടപ്പാള്‍ ടോള്‍ ബൂത്തിന് സമീപത്തെ ഒരു പ്രമുഖ തുണിക്കടയില്‍ ബില്ലിംഗ് സെക്ഷനില്‍ ജോലിക്കാരിയായിരുന്നു യുവതി. ഇതേ തുണിക്കടയില്‍ ജോലിക്കാരനായ ചിറ്റാരിക്കാല്‍ പുത്തരിയങ്കല്ല് നെല്ലിക്കുന്നേല്‍ ജിബിന്‍ അഗസ്റ്റിനെ (22)യാണ് പോലീസ് തിരയുന്നത്. 

    2019 ജനുവരിയിലാണ് യുവതി തുണിക്കടയില്‍ ജോലിക്കെത്തിയത്. ഇവിടെ സെയില്‍സ്മാനായി ജോലി ചെയ്തുവന്ന ജിബിനുമായി യുവതി അടുക്കുകയും അവധി ദിവസങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി ഒപ്പം കൂട്ടിക്കൊണ്ടുപോയി ഒരു വില്ലയില്‍വെച്ച്‌ രണ്ടുതവണ പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.
    പിന്നീട് സംഭവം തുണിക്കടയില്‍ അറിഞ്ഞതോടെ ഇവിടെനിന്നും ഇരുവരും പിരിഞ്ഞുപോവുകയും ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയുമായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് ഇരുവരും കഴിഞ്ഞത്. ഇതിനിടയിലാണ് യുവതി ഗര്ഭിണിയായത്. യുവതിയുടെ വിവാഹം നേരത്തെ നടന്നിരുന്നു. ഭര്‍ത്താവുമായി പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവാഹം ബന്ധം വേര്‍പെടുത്തുകയായിരുന്നു. ആദ്യത്തെ ബന്ധത്തില്‍ മൂന്ന് വയസ്സുള്ള മകനും രണ്ട് വയസ്സുള്ള മകളുമുണ്ട്.നിര്‍ധന കുടുംബത്തിലെ അംഗമായതിനാല്‍ മക്കളെ പിതാവിനൊപ്പം നിര്‍ത്തുകയായിരുന്നുവെന്നും യുവതി പറയുന്നു.


    ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഇടപ്പള്ളിയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും മെഴുകുതിരി കത്തിച്ച്‌ പ്രാര്‍ഥിക്കണമെന്ന് പറയുകയും ചെയ്തു. വൈകീട്ട് 5.30 മണിയോടെ ഇവിടെ പ്രാര്‍ഥനക്ക് ഇരുത്തി പോയ ജിബിനെ 7.30 മണിയായിട്ടും തിരിച്ചുവരാതായതോടെ പോലീസെത്തിയിരുന്നു.ഇതിനിടയില്‍ യുവാവ് തിരിച്ചെത്തുകയും എ ടി എമ്മില്‍നിന്ന് പണമെടുക്കാന്‍ പോയതാണെന്ന് പറഞ്ഞ് തലയൂരുകയുമായിരുന്നു. പിന്നീട് ഒരുദിവസം ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ചു. വിവാഹം കഴിക്കണമെങ്കില്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന് നിര്‍ബന്ധിച്ചതോടെ തൃശൂര്‍ അശ്വിനി നഴ്സിംഗ് ഹോമില്‍വെച്ച്‌ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു.

    പിന്നീട് യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത് ഒരു വീട്ടില്‍ താമസിപ്പിച്ച്‌ യുവാവ് മുങ്ങി. ഇവിടെവെച്ച്‌ 20 പാരസെറ്റമോള്‍ ഒന്നിച്ച്‌ കഴിച്ച യുവതിയെ അവശനിലയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസമാണ് യുവതി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞത്. മൂന്ന് ദിവസം കോമാ സ്റ്റേജില്‍ ഐ സിയുവിലായിരുന്നു. 

    യുവതി ഗര്‍ഭഛിദ്രം നടത്തിയെന്ന വിവരമറിഞ്ഞതോടെ ജിബിന്റെ വീട്ടുകാരും പ്രതികരിക്കാതായി.
    പിന്നീട് ജിബിന്റെ വീട്ടുകാരെ വിവരം അറിയിച്ചതോടെ മതം മാറിയാല്‍ വിവാഹം കഴിക്കാമെന്നും അതിന് മുമ്ബ് ഗര്‍ഭഛിദ്രം നടത്തണമെന്ന് ജിബിനും പിതാവും അറിയിക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം പനങ്ങോട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad