Header Ads

  • Breaking News

    ഇന്ത്യയിലെ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത് കേരളത്തില്‍; ചുട്ടുപൊള്ളി കണ്ണൂര്‍, ജാഗ്രത തുടരണം


    സംസ്ഥാനം ചുട്ടുപൊള്ളുകയാണ്. നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ണൂരില്‍ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഏപ്രില്‍ മാസത്തെ ഏറ്റവും ഉയർന്ന താപനിലയായ 38.1 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം കണ്ണൂർ ഇന്റർനാഷണല്‍ എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്തത്. പകല്‍ സമയത്ത് താപനിലയില്‍ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന താപ നില മഹാരാഷ്ട്രയിലുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

    കഴിഞ്ഞ മാസം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില കണ്ണൂർ ജില്ലയില്‍ അടയാളപ്പെടുത്തിയിരുന്നു. അതിനു ശേഷം വേനല്‍മഴയെ തുടർന്ന് ചൂടിന് നേരിയ ശമനം ഉണ്ടായി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതി കഠിനമായ ചൂടാണ് ഉണ്ടായത്. പുറത്തിറങ്ങിയവർ ചൂട് കാരണം വെന്തുരുകി. ഇന്നലെ ജില്ലയില്‍ 37 ഡിഗ്രി വരെ താപനില അനുഭവപ്പെട്ടതായാണ് കണക്ക്. അറുപത് മുതല്‍ എഴുപത് ശതമാനം വരെയാണ് ഹ്യുമിഡിറ്റി ഇത് ചൂടിന്റെ കാഠിന്യം കൂട്ടാനും പുഴുങ്ങല്‍ അനുഭവപ്പെടാനും കാരണമായി. എന്നാല്‍ അള്‍ട്രാ വയലറ്റ് ഇൻഡക്സില്‍ രശ്മിയുടെ കാഠിന്യം ജില്ലയില്‍ അഞ്ചാണ് രേഖപ്പെടുത്തിയത് എന്നത് ആശ്വാസകരമായി.

    മുൻ വർഷങ്ങളില്‍ ഇതേ ദിവസങ്ങളില്‍ കണ്ണൂരില്‍ 38.3 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. അന്ന് ഉയർന്ന ചൂടായ 40.5 ഡിഗ്രി പാലക്കാടായിരുന്നു രേഖപ്പെടുത്തിയത്. ഈ വർഷം ചൂടില്‍ ഉണ്ടായിരിക്കുന്ന കുറവ് ആശ്വാസകരമാണെന്നാണ് വിലയിരുത്തല്‍. വേനല്‍ അവസാനത്തോടടുക്കുമ്ബോള്‍ താപനിലയില്‍ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം വേനല്‍ മഴയില്‍ കാര്യമായ വർദ്ധനവും ഉണ്ടായി. കണക്കുകളിലെ ഈ കുറവ് പക്ഷെ ആളുകള്‍ക്ക് ആശ്വാസം പകരുന്നില്ലെന്നതാണ് പ്രശ്നം. ചൂട് തൊഴിലിനെ പോലും ബാധിക്കുന്നുണ്ട്.

    ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി റിപ്പോർട്ടുകള്‍ ഇല്ലെങ്കിലും തുടക്കം തൊട്ട് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് സജീവമായിരുന്നു. ചൂടിനെതിരെ ജനം ഒരു പരിധി വരെ ബോധവാന്മാരായെന്ന വിലയിരുത്തലും ആരോഗ്യവകുപ്പിനുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലെ ശരാശരി താപനില 37 ഡിഗ്രി ആയിരുന്നു എന്നാല്‍ ഈ വർഷം ഏപ്രിലിലെ ശരാശരി താപനില 35 ഡിഗ്രി മാത്രമാണ്. കനത്ത ചൂട് അനുഭവപ്പെട്ട ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴയും ലഭിക്കുകയും ചെയ്തിരുന്നു.

    കഴിഞ്ഞ വർഷം ഏപ്രിലിലെ ശരാശരി താപനില 37 ഡിഗ്രി ഈ വർഷം ഏപ്രില്‍ 35 ഡിഗ്രി ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ഉയർന്ന ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാളും ചൂട് കുറവാണെന്നത് ആശ്വാസകരമാണ്. വേനല്‍ മഴ ലഭിച്ചത് ചൂട് കുറയാൻ കാരണമായി ജില്ലയില്‍ ഇനിയും വേനല്‍ മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്. -ജില്ല കാലാവസ്ഥ അധികൃതർ

    അതേസമയം കേരളത്തില്‍ ഇന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3°C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

    ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിർദേശങ്ങള്‍ പാലിക്കേണ്ടതാണ്.

    * പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

    * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

    * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

    * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

    * പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

    * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

    No comments

    Post Top Ad

    Post Bottom Ad