Header Ads

  • Breaking News

    രാജീവ് ഗാന്ധിയുടെ 32-ാം ചരമവാർഷികം; വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി




    രാജീവ് ഗാന്ധിയുടെ 32-ാം ചരമവാർഷികത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് രാഹുൽ ഗാന്ധി. ‘പപ്പാ, നിങ്ങൾ എന്റെ കൂടെയുണ്ട്, ഒരു പ്രചോദനമായി, ഓർമ്മകളായി, എപ്പോഴും!’ രാജീവ് ഗാന്ധിയുടെ വിവിധ വീഡിയോകൾ പങ്കുവെച്ച് രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.32-ാം ചരമവാർഷികത്തിൽ ദേശീയ തലസ്ഥാനത്തെ വീർഭൂമിയിൽ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയ്‌ക്കൊപ്പം എത്തി പുഷ്പാർച്ചന നടത്തിയിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ചു. രാജ്യവ്യാപകമായി പിസിസികയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

    മാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് 1984ലാണ് രാജീവ് ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുത്തത്. 1984 ഒക്ടോബറിൽ 40ാം വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്ഫോടനത്തിൽ മരിക്കുകയായിരുന്നു.

    1944 ആഗസ്റ്റ് 20ന് ജനിച്ച രാജീവ് നാല് തവണയാണ് ഉത്തര്‍ പ്രദേശിലെ അമേത്തി മണ്ഡലത്തെ പാര്‍ലിമെന്റില്‍ പ്രതിനിധീകരിച്ചത്. 1984-1989 കാലയളവിലാണ് അദ്ദേഹം പ്രധാന മന്ത്രി പദം വഹിച്ചത്. മാതാവും മുന്‍ പ്രധാന മന്ത്രിയുമായ ഇന്ദിരാ ഗാന്ധിയുടെ വീരചരമത്തെ തുടര്‍ന്നാണ് രാജീവ് ഗാന്ധി രാജ്യത്തിന്റെ പ്രധാന മന്ത്രിയായി അവരോധിക്കപ്പെട്ടത്. മരണാനന്തരം രാജ്യത്തിന്റെ പേരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.ദേശീയ തീവ്രവാദ വിരുദ്ധ ദിനമായാണ് രാജീവ്ഗാന്ധിയുടെ ചരമ വാര്‍ഷികം ആചരിക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad