Header Ads

  • Breaking News

    10 വയസ്സുകാര‌നെ സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു: സ്വകാര്യ ഭാഗങ്ങളിൽ കമ്പി കയറ്റി, നിർഭയ കേസിന് സമാനം



    ന്യൂഡൽഹി: വാങ്ങിയ പണം തിരിച്ച് നൽകിയില്ലെന്നാരോപിച്ച് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ച പത്തുവയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ മാസമായിരുന്നു സംഭവം. ബന്ധു അടക്കമുള്ള മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

    വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ സീലംപൂർ പ്രദേശത്തെ താമസക്കാരാണ് പ്രതികൾ. കുട്ടി അതിക്രൂരമായ പീഡനത്തിനിരയായതായി മുറിവുകളിൽ നിന്നും വ്യക്തമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. 2012 ഡിസംബർ 16 ലെ നിർഭയ കേസിനെ ഓർമ്മിപ്പിക്കുന്ന വിധത്തിലായിരുന്നു കുട്ടിയുടെ സ്വകാര്യഭാഗത്തെ മുറിവുകളെന്ന് ഡോക്ടർമാർ പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിൽ കമ്പി കയറ്റി. അതിക്രൂരമായിട്ടാണ് സുഹൃത്തുക്കൾ കുട്ടിയെ പീഡിപ്പിച്ചത്.

    കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് സംഭവം പോലീസ് അറിയുന്നത്. പോലീസ് സംഘം ആശുപത്രിയിൽ എത്തി കുട്ടിയുടെ മാതാപിതാക്കളെ കണ്ടെങ്കിലും മൊഴി നൽകാൻ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കുട്ടി മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) പോലീസിന് നോട്ടീസ് നൽകുകയും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മകന്റെ സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിപ്പിടിച്ച് അവനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഒരു സ്ത്രീ പരാതി നൽകിയതായി ഡിസിഡബ്ല്യു പറഞ്ഞു.

    സംഭവത്തിന് നാല് ദിവസം കഴിഞ്ഞാണ് വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് കുട്ടിയുടെ നില വഷളാകാൻ കാരണമായതായി ഡോക്ടർമാർ പറയുന്നു. പോലീസ് സംഘടിപ്പിച്ച കൗൺസിലിങ്ങിന് ശേഷമാണ് കടം നൽകിയ പണം തിരിച്ച് കൊടുത്തില്ലെന്നാരോപിച്ച് മൂന്ന് സുഹൃത്തുക്കൾ ചേർന്ന് തന്റെ മകനെ ശാരീരികമായി പീഡിപ്പിച്ചതായി അമ്മ വെളിപ്പെടുത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കുട്ടികളുടെ ലൈംഗിക കുറ്റകൃത്യ സംരക്ഷണ നിയമത്തിലെയും സെക്ഷൻ 377 (പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങൾ), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad