Header Ads

  • Breaking News

    കാറിൽ പെൺകുട്ടിയെ മയക്കികിടത്തി ദുരുപയോഗം ചെയ്തു; വിദ്യാർത്ഥികളുടെ നഗ്ന വീഡിയോ പകർത്തിയതായും ആരോപണം: വിവാദനായകനായ ഡിവൈഎഫ്ഐ സഖാവ് വീണ്ടും കുരുക്കിലേക്ക്?

     


    കാസര്‍കോട്: 

    ഇരിയണ്ണിയിലെ പാര്‍ട്ടി ഗ്രാമത്തില്‍ സഹകരണ ബാങ്ക് ജീവനക്കാരനായ ഡി വൈ എഫ് ഐ നേതാവുമായി ബന്ധപ്പെട്ട പീഡന വിവാദം വീണ്ടും ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ജനുവരി ഒന്‍പതിനാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ സിപിഎം നേതൃത്വം ഇടപെട്ട് വിഷയം ഒതിക്കിതീര്‍ക്കുകയായിരുന്നു എന്നാണ് പിന്നീട് പുറത്ത് വന്ന വിവരം. സംഭവത്തില്‍ പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ വിവാദം ചില ഓണ്‍ലൈന്‍ മാധ്യമങ്ങൾ നല്‍കിയ വാര്‍ത്തകളിലും പ്രാദേശികമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചിലുമായി ഒതുങ്ങി തീരുകയായിരുന്നു.


    വിവാദത്തിന് കാരണമായ സംഭവം ഇങ്ങനെ:


    ഡി വൈ എഫ് ഐ പ്രാദേശിക നേതാവും ബാങ്ക് ജീവനക്കാരനുമായ യുവാവ് പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ പീഡിപിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. നേതാവിന്റെ പീഡനത്തിരയായ കുട്ടി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ആയ വനിതാ നേതാവിന്റെ അടുത്ത് പരാതിയുമായി എത്തിയതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. മൈനര്‍ ആയ കുട്ടി തന്നെ 10 വയസ്സ് മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെന്നും യുവാവിന്റെ ഫോണില്‍ നിറയെ നാട്ടിലെ ഒരു ഡസനോളം സ്ത്രീകളുടെ കൂടെ ഉള്ള ഫോട്ടോകളും വീഡിയോകളും ഉണ്ടെന്നും അതില്‍ കുറച്ചെണ്ണം കുട്ടി അവളുടെ ഫോണിലേക്കു മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു.


    കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന വീഡിയോകള്‍ കോപ്പി ചെയ്ത വനിതാ നേതാവ് ലോക്കല്‍ സെക്രട്ടറിയെ വിവരം അറിയിക്കുന്നു. ലോക്കല്‍ സെക്രട്ടറി പെട്ടെന്ന് തന്നെ സിപിഎം നേതൃത്വത്തെ ബന്ധപ്പെടുകയും വിവരം പൊലീസിന് കൈമാറുകയും ചെയ്യുന്നു. എന്നാല്‍ സംഭവുമായി ബന്ധപെട്ട് പൊലീസിന് കൃത്യമായ ഒരു പരാതിയും ലഭിച്ചിരുന്നില്ല. ഇതോടെ പൊലീസ് ജെ ജെ ആക്‌ട് പ്രകാരം സ്വമേധയാ കേസടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.


    പൊലീസ് കേസ് എടുത്ത വിവരം പുറത്തായതോടെ സിപിഎം ഏരിയ കമ്മിറ്റി അംഗം ആയ വേറൊരു വനിതാ നേതാവ് പ്രതിയുടെ സഹോദരനെ വിളിച്ചു വിവരം കൈമാറുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും തൊണ്ടി മുതലായ ഫോണിന് പകരം വേറൊരു ഫോണായിരുന്നു പൊലീസിന് നല്‍കിയത്. ഇതേ സമയം, സഹോദരന്‍ തൊണ്ടി മുതലായ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ സിപിഎം നിയന്ത്രണത്തിലുള്ള വനിതാ ബാങ്ക് തുറന്നു എടുത്തു മാറ്റുന്നു. സഹോദരന് ബാങ്കിന്റെ താക്കോല്‍ ആര് കൊടുത്തു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആവേശഷിക്കുന്നു.


    പ്രാദേശിക സിപിഎമ്മിലെ ചില നേതാക്കളും പ്രതിയുടെ ബന്ധുക്കളും കൂടി പരാതിക്കാരിയായ കുട്ടിയെ സ്വാധീനിക്കുകയും പരാതി പിന്‍വലിപ്പിക്കുകയും ചെയ്തുവെന്നാണ് സൂചന. എന്നാല്‍ സിപിഐ എം നേതാക്കള്‍ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു. പെണ്‍കുട്ടി ഇത്തരത്തില്‍ ഒരു പീഡനം നടന്നതായി പറയുകയോ, വൈദ്യ പരിശോധനയില്‍ തെളിയുകയോ ചെയ്തിരുന്നില്ല. രഹസ്യമൊഴിയിലും കൗണ്‍സിലിംഗിലും എല്ലാം ഇതെ നിലപാടാണ് പെണ്‍കുട്ടി തുടര്‍ന്നത്. ഇതോടെ സിപിഎം ഏരിയ നേതൃത്വം ഇടപെട്ട് യുവാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ബാങ്കില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും തല്‍സ്ഥിതി നിലവില്‍ തുടരുകയും ചെയ്യുന്നു.


    എന്നാല്‍ ചില സിപിഐ എം നേതാക്കളുടെ സഹായത്തോടെ കേസില്‍ നിന്ന് രക്ഷപെട്ട പ്രതി നാട്ടിലെ ഒരുപാട് പെണ്‍കുട്ടികളുടെ ഭാവി തന്നെ അപകടത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അത്തരതിലുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഡിവൈ എഫ് ഐ നേതാവ് ഓടുന്ന കാറില്‍ ഒരു പെണ്‍കുട്ടിയെ മയക്കി കിടത്തി ദുരുപയോഗം ചെയ്യുന്നതും, അതെ കാറില്‍ തന്നെ മറ്റൊരു വിദ്യര്‍ത്ഥിനിയെ ബലമായി ഉപയോഗപെടുത്തിയതും പിന്നീട് മഹേഷ് എന്ന മണല്‍ മാഫിയയുടെ പ്രതിനിധിക്ക് ‘ സെറ്റ്’ ചെയ്യുന്നതായുള്ള ഫോണ്‍ സന്ദേശവും പൊലീസിന് ലഭിച്ച തെളിവുകളില്‍ ഉണ്ട്. ഇതിന് പുറമേ ഒരു ജീവനക്കാരിയായ യുവതിയുടേതാണെന്ന് തോന്നിപ്പിക്കുന്ന നഗ്‌ന വീഡിയോ കോളും, മറ്റാരു യുവതിയുമായി ലൈംഗിക വേഴ്ച നടത്തുന്ന വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്.


    ഓടുന്ന കാറില്‍ പെണ്‍കുട്ടിയെ ദുരുപയോഗിച്ചത് മയക്കുമരുന്ന് നല്‍കിയാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കണ്ടു എന്ന് പറയപ്പെടുന്ന വീഡിയോകളും മറ്റു ചിത്രങ്ങളും ഉടന്‍ പൊലീസിന് ലഭിക്കുമെന്നാണ് സൂചന. അതേസമയം ബാംഗളൂരില്‍ യുവ നേതാവിന് സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ ഉണ്ടെന്നും സമൂഹത്തിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നും സൂചനയുണ്ട് . പൊലീസിനെ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് ചുമത്തുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ പേരോ ഫോട്ടോയോ പൂര്‍ണമായും ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല.

    No comments

    Post Top Ad

    Post Bottom Ad