Header Ads

  • Breaking News

    ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകാന്‍ ഒരുങ്ങിയ യുവാവിനെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു



    പത്തനംതിട്ട : 

    സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജ്യേഷ്ഠന്‍ അറസ്റ്റിലായി. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് സമീപം ചരിവുകാല പുത്തന്‍വീട്ടില്‍ ജസ്റ്റിന്‍ സി.എബി (28) ആണ് അറസ്റ്റിലായത്. ജസ്റ്റിന്‍റെ സഹോദരന്‍ ജെറിന്‍ (23) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. വിറകു കൊണ്ട് തലയ്ക്ക് അടിച്ചായിരുന്നു കൊലപാതകം. തലയ്ക്കു അടിയേറ്റ് ഗുരുതരാവസ്ഥലിയാ ജെറിന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

    സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ, ഫെബ്രുവരി 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകാന്‍ ജെറിന്‍ ആഗ്രഹിച്ചിരുന്നു. ഈ വിഷയത്തെ ചൊല്ലി ജെറിനും ജസ്റ്റിനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ സമയം വീട്ടില്‍ അച്ഛനും അമ്മയും ഇല്ലായിരുന്നു. വാക്കുതര്‍ക്കത്തിന് ഒടുവില്‍ ജസ്റ്റിന്‍ സമീപത്തുണ്ടായിരുന്ന വിറകെടുത്ത് ജെറിനെ തലയ്ക്കു അടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ജെറിന്‍ ബോധരഹിതനായി മറിഞ്ഞു വീഴുകയായിരുന്നു. ഈ സംഭവത്തിനു ശേഷം ജസ്റ്റിന്‍ ജെറിനെ കുളിപ്പിച്ചു കിടത്തി. പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്കു പോകുകയും ഇടയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. ഈ സമയമെല്ലം ജസ്റ്റിന്‍ ബോധരഹിതനായി വീട്ടില്‍ കിടക്കുകയായിരുന്നു.

    തണ്ണിത്തോട് ബസ് സ്റ്റാന്‍ഡില്‍ കട നടത്തുന്ന മാതാപിതാക്കള്‍ വൈകിട്ട് എത്തിയപ്പോള്‍ ജെറിന്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഈ സമയത്ത് ജസ്റ്റിന്‍ അവിടെ ഇല്ലായിരുന്നു. അപസ്മാരം വന്നതാകാമെന്നു കരുതി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്ന് കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചികിത്സയിലിരിക്കെ ഈ മാസം അഞ്ചിനാണ് ജെറിന്‍റെ മരണം സംഭവിച്ചത്.

    No comments

    Post Top Ad

    Post Bottom Ad