Header Ads

  • Breaking News

    ചെറുകുന്നില്‍ വീടിനുനേരെ ബോംബേറ്; ബി.ജെ.പി പ്രവര്‍ത്തകന്റെ മക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

    പഴയങ്ങാടി (കണ്ണൂര്‍): ചെറുകുന്ന് അമ്ബലപ്പുറം തച്ചപ്പാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ രണ്ട് മക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നു പുലര്‍ച്ചെ 1.50 ഓടെയാണ് പുതുശേരി വളപ്പില്‍ പി.വി സുരേന്ദ്രന്റെ വീടിനുനേരെ ബോംബേറുണ്ടായത്.
    ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണ് കിടപ്പുമുറി ലക്ഷ്യമാക്കി എറിഞ്ഞത്. ബോംബ് പൊട്ടിത്തെറിച്ച്‌ ചുമര്‍ വിണ്ടുകീറുകയും മൂന്ന് ജനല്‍ചില്ലുകള്‍ തകരുകയും ചെയ്തു. ഈ സമയം കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു വിദ്യാര്‍ഥികളായ സുരേന്ദ്രന്റ രണ്ട് മക്കള്‍. ഇവര്‍ കിടന്നിരുന്നതിന്റെ തൊട്ടടുത്താണ് ഉഗ്രശബ്ദത്തില്‍ ബോംബ് പൊട്ടിത്തെറിച്ചത്.
    സംഭവത്തില്‍ കണ്ണപുരം എസ്.ഐ കെ.ഷാജുവും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.
    സ്ഥലത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും എത്തി പരിശോധന നടത്തി. കണ്ണപുരം പഞ്ചായത്തില്‍ ആദ്യമായി ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച രതീഷിന് പിന്തുണ നല്‍കിയത് കണ്ണപുരം സേവാപ്രമുഖായ സുരേന്ദ്രനായിരുന്നു.ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന് ഭീഷണിയും നിലനിന്നിരുന്നു. ഇതിന്റെ പ്രകോപനമായാണ് വീടിന് നേരേയുണ്ടായ ബോംബാക്രമണമെന്ന് ബി.ജെ.പി കല്യാശേരി മണ്ഡലം കമ്മറ്റി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad