Header Ads

  • Breaking News

    ഇന്നലെ മകനൊപ്പം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍



    കൊല്ലം: 

    കുടുംബവഴക്കിനെ തുടര്‍ന്ന് കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ് . ഇപ്പോള്‍ യുവതിയുടെ ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇടവട്ടം രമാഭവനില്‍ യശോധരന്‍പിള്ളയുടെ മകള്‍ രാഖി (22), ഏകമകന്‍ ആദി (2) എന്നിവരാണ് മരിച്ചത്. സ്വകാര്യബസ് കണ്ടക്ടറായ വെള്ളിമണ്‍ ചെറുമൂട് സ്വദേശി സിജുവാണ് രാഖിയുടെ ഭര്‍ത്താവ്.

    ഇടവട്ടം പൂജപ്പുര സിജു സദനത്തില്‍ സിജുവിനെ ഇന്ന് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വര്‍ഷം മുന്‍പായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു.ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു.


    അഞ്ചോടെ ഇരുവരും കായല്‍വാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായല്‍വാരത്തു ചെരിപ്പുകള്‍ കണ്ടതോടെ പരിസരവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വെള്ളിമണ്‍ കൈതകോടി ഭാഗത്ത് ചെരുപ്പും കുഞ്ഞിന്റെ തൊപ്പിയും കണ്ടെത്തി.

    യുവതിയുടെ മൃതദേഹം രാവിലെ 9 ഓടെ കൈതകോടി ഭാഗത്തുനിന്നും കുഞ്ഞിന്റെ മൃതദേഹം പതിനൊന്നോടെ കുറച്ചകലെ നിന്നുമാണ് പൊലീസും ഫയര്‍ ഫോഴ്സും കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad