Header Ads

  • Breaking News

    ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട സ്‌ത്രീയെ പീഡിപ്പിച്ച്‌ പണം തട്ടി; റെയില്‍വേ ടിക്കറ്റ്‌ ക്ലര്‍ക്ക്‌ പിടിയില്‍

    കോട്ടയം: 
    ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട സ്‌ത്രീയെ കെണിയില്‍വീഴ്‌ത്തി പീഡിപ്പിച്ച്‌ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ റെയില്‍വേ ടിക്കറ്റ്‌ ക്ലര്‍ക്ക്‌ പിടിയില്‍. കടയ്‌ക്കാവൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സീനിയര്‍ ടിക്കറ്റ്‌ ക്ലര്‍ക്ക്‌ തിരുവനന്തപുരം ആനാട്‌ ചന്ദ്രമംഗലം പി.എസ്‌. അരുണ്‍ (അരുണ്‍ സാകേതം- 33) ആണ്‌ അറസ്‌റ്റിലായത്‌. ഇരുപത്തഞ്ചോളം യുവതികളെ ഇയാള്‍ വലയില്‍ വീഴ്‌ത്തിയിട്ടുണ്ടെന്ന്‌ പോലീസ്‌.


    കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. ജോലിത്തിരക്കുകാരണം വീട്ടില്‍ താമസിച്ചുവരുന്ന ഭര്‍ത്താവിന്റെ ശ്രദ്ധ തീരെ ലഭിക്കുന്നില്ലെന്നു തോന്നിത്തുടങ്ങിയ വീട്ടമ്മ ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ അരുണിന്റെ വലയില്‍ വീണത്‌. ഭര്‍ത്താവില്‍നിന്നു രക്ഷിച്ച്‌ പുതിയ ജീവിതം തരാമെന്ന വാഗ്‌ദാനം നല്‍കി ഇയാള്‍ വീട്ടമ്മയുടെ ചിത്രങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന്‌ ഭീഷണിയിലേക്കും ലൈംഗിക ചൂഷണത്തിലേക്കുമെത്തി. വീട്ടമ്മയില്‍നിന്നു സ്വര്‍ണവും ലക്ഷക്കണക്കിനു രൂപയും കൈക്കലാക്കിയ അരുണ്‍ സ്വത്തുക്കള്‍ എഴുതിനല്‍കാന്‍കൂടി നിര്‍ബന്ധിച്ചതോടെ വീട്ടമ്മ മൂന്നുതവണ ആത്മഹത്യക്കു ശ്രമിച്ചു. ഭര്‍ത്താവുമായി അടുക്കുന്നതും സംസാരിക്കുന്നതും പോലും അരുണ്‍ വിലക്കി. ഒരു മുറിയില്‍ ഒറ്റയ്‌ക്കു കഴിയണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാരോട്‌ സംസാരിക്കരുതെന്നും നിര്‍ബന്ധിച്ചു. കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ചതിന്റെ പേരിലും മാനസികമായി പീഡിപ്പിച്ചു. ഇതോടെ ഭര്‍ത്താവിനോട്‌ ഇവര്‍ പീഡനകഥകള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന്‌ കോട്ടയം ഡിവൈ.എസ്‌.പി: ആര്‍ ശ്രീകുമാറിനു വീട്ടമ്മ പരാതി നല്‍കി.


    തിരക്കില്ലാത്ത സ്‌റ്റേഷനിനാലയതിനാല്‍ അരുണ്‍ സ്‌ഥിരം ഫെയ്‌സ്‌ബുക്കില്‍ സ്‌ത്രീകള്‍ക്കായി തെരച്ചിലിലായിരുന്നെന്ന്‌ പോലീസ്‌ കണ്ടെത്തി. വിവാഹിതനും എട്ടുവയസുള്ള കുട്ടിയുടെ അച്‌ഛനുമാണ്‌. ഇയാളുമായി ഒത്തുപോകാനാകാതെ ഭാര്യയും കുട്ടിയും ഉപേക്ഷിച്ചുപോയിരുന്നു.
    ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെടുന്ന എല്ലാ സ്‌ത്രീകള്‍ക്കും വിവാഹവാഗ്‌ദാനം നല്‍കുന്ന അരുണ്‍ ഓരോരുത്തരുടെയും ബലഹീനതകള്‍ തന്ത്രത്തില്‍ മനസിലാക്കി. പ്രണയം അഭിനയിച്ച്‌ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഇംഗിതങ്ങള്‍ക്കു വശംവദരാക്കുന്നതും പതിവാക്കി.

    No comments

    Post Top Ad

    Post Bottom Ad