Header Ads

  • Breaking News

    കണ്ണൂരിൽ 34 തദ്ദേശസ്ഥാപനങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകൾ


    കണ്ണൂർ
    ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാകളക്‌ടര്‍ ടി.വി. സുഭാഷ് ഉത്തരവിറക്കി. ഇതില്‍ 28 തദ്ദേശസ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരില്‍ രോഗബാധ കണ്ടെത്തിയവയാണ്.
    ഇവിടങ്ങളില്‍ കോവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

    എന്നാല്‍ സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയ ആറ് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. 

    കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍: ആലക്കോട്- 1,4 വാര്‍ഡുകള്‍, ചെമ്ബിലോട്- 1, ചെറുപുഴ- 14, ചൊക്ലി- 2,9, എരുവേശി- 12, ഇരിട്ടി- 4,9, കടന്നപ്പള്ളി-പാണപ്പുഴ 3,9, കണിച്ചാര്‍- 12, കണ്ണപുരം- 1, കണ്ണൂര്‍- 12, കോട്ടയം മലബാര്‍- 4,9,12,14, കുറ്റ്യാട്ടൂര്‍- 11, മാങ്ങാട്ടിടം- 4, മട്ടന്നൂര്‍- 19, 31, മാട്ടൂല്‍- 14, 9, മയ്യില്‍- 1, മുണ്ടേരി- 8,12,15, മുഴപ്പിലങ്ങാട്- 8, നടുവില്‍-1, പന്ന്യന്നൂര്‍- 6, പാനൂര്‍- 13,31,32,37, പാപ്പിനിശേരി- 3, പാട്യം- 9, പയ്യന്നൂര്‍- 13, 44, ഉദയഗിരി- 2, വേങ്ങാട്- 3, രാമന്തളി- 11, തലശേരി- 18, 14.

    പൂര്‍ണമായി അടച്ചിടുന്ന പ്രദേശങ്ങള്‍: ആന്തൂര്‍ -5, ധര്‍മടം- 13, പാട്യം- 13, പേരാവൂര്‍- 11, തില്ലങ്കേരി- എല്ലാവാര്‍ഡുകളും, മുഴക്കുന്ന് -എല്ലാ വാര്‍ഡുകളും.

    മുഴക്കുന്ന് പഞ്ചായത്ത് പൂര്‍ണമായും
    ഹോട്ട് സ്‌പോട്ട് പരിധിയില്‍

    ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് പൂര്‍ണമായി ഹോട്ട് സ്‌പോട് പരിധിയിലാക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. അവശ്യസര്‍വീസ് ഒഴികെ മുഴുവന്‍ കടകളും അടച്ചിടും. കോവിഡ് ബാധിച്ചയാളുകള്‍ നിരവധി പ്രദേശങ്ങളില്‍ പോയിട്ടുള്ളതിനാലാണ് പഞ്ചായത്ത് മുഴുവനായി അടച്ചിടുന്നത്.

    No comments

    Post Top Ad

    Post Bottom Ad