Header Ads

  • Breaking News

    പെരുമ്പാവൂരില്‍ യുവതിയെ കൊന്നത് ക്രൂരമായ ബലാത്സംഗത്തിന് ശഷം



    എറണാകുളം പെരുമ്പാവൂരില്‍ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ശേഷമെന്ന് എഫ്.ഐ.ആര്‍. ബലാത്സംഗത്തിന് ശേഷം യുവതിയെ പ്രതി തൂമ്പ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

    പെരുമ്പാവൂരില്‍ ഹോട്ടലിന് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
    ഇന്നലെയാണ് പെരുമ്പാവൂര്‍ നഗരത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. യുവതിയെ പ്രതി അതിക്രൂരമായാണ് കൊല ചെയ്തതെന്ന് സിസി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സിസി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അസം സ്വദേശിയായ ഉമർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

    തൂമ്പ കൊണ്ട് തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റ പാടുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി സിസി ടിവി ക്യാമറ തല്ലിപ്പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതും ദ്യശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറയുന്നു.

    10 വര്‍ഷത്തിലേറെയായി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയതാണ് കൊല്ലപ്പെട്ട യുവതി. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും പറയപ്പെടുന്നു. ലൈംഗിക വേഴ്ചക്ക് വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കുകയും തൂമ്പകൊണ്ട് തലക്കടിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍‌ ചേര്‍ത്താണ് കേസെടുത്തത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad