Header Ads

  • Breaking News

    പറശ്ശിനിക്കടവ് പീഡനം: ഹാജർരേഖ തിരുത്തിയ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ


    കണ്ണൂർ: 
    പറശ്ശിനിക്കടവ് പീഡന കേസിലെ പെൺകുട്ടിയുടെ ഹാജർ രേഖ തിരുത്തിയ കേസിൽ സ്കൂൾ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

    കെ. ജാബിറാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവ് നശിപ്പിച്ചു എന്നാണ് കേസ്. പീഡനത്തിന് ഇരയായ സമയത്ത് പെൺകുട്ടി സ്കൂളിൽ ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കാനാണ് പൊലീസ് ഹാജർ രേഖയുടെ പകർപ്പ് ആവശ്യപ്പെട്ടത്. രേഖയിലെ നാലുപേജുകൾ കീറി എടുത്തതായി പ്രധാന അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു.
        
    പത്താംക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ സ്വദേശികളാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

    ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.

    No comments

    Post Top Ad

    Post Bottom Ad