Header Ads

  • Breaking News

    വാർത്തയായപ്പോൾ സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്: കുഞ്ഞിനെ കാത്ത് പ്രതീക്ഷയോടെ അനുപമ

     


    തിരുവനന്തപുരം: .

    അച്ഛനും സി പി എം പ്രവർത്തകനുമായ പിഎസ് ജയചന്ദ്രൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. യുവതിയുടെ അച്ഛന്‍, അമ്മ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തിട്ടുള്ളത്. ഒരുവർഷത്തോളമായി പരാതി നൽകിയിരുന്നെങ്കിലും പ്രതികരിക്കാതിരുന്ന പോലീസും അധികൃതരും സംഭവം വാർത്തയായതോടെയാണ് കേസെടുക്കാൻ തീരുമാനിച്ചത്.

    തട്ടിക്കൊണ്ടുപോകല്‍, വീട്ടുതടങ്കലില്‍ വയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സിപിഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രനെതിരെ പോലീസ് കേസ് ചുമത്തിയിരിക്കുന്നത്. മകള്‍ അനുപമയാണ് അച്ഛനെതിരെ രംഗത്തെത്തിയത്. കേസെടുക്കാന്‍ വൈകുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയർന്നിരുന്നത്. തുടർന്ന് നിയമോപദേശം തേടിയ ശേഷമാണ് പോലീസ് നടപടിയെടുത്തത്.

    അനുപമയുടെ വിവാഹബന്ധം ഇഷ്ടമല്ലാതിരുന്ന മാതാപിതാക്കളാണ് പ്രസവിച്ച്‌ മൂന്നാം ദിവസം കുഞ്ഞിനെ അമ്മയില്‍നിന്ന് വേര്‍പ്പെടുത്തി ശിശുക്ഷേമ സമിതിയില്‍ ഏല്‍പിച്ചത്. ഡിവൈഎഫ്‌ഐ പേരൂര്‍ക്കട മേഖലാ പ്രസിഡന്റായിരുന്ന അജിത്തും എസ്‌എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയായ അനുപമയും ഒരുവർഷത്തോളമായി തങ്ങളുടെ പോന്നോമനയെ കാണാൻ കാത്തിരിയ്ക്കുന്നു. നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഫലം കണ്ടില്ല. മുഖ്യമന്ത്രിയ്ക്കടക്കം അനുപമ പരാതി നൽകിയിരുന്നു. അച്ഛനെതിരെ കേസെടുക്കുന്നതിലൂടെ കുഞ്ഞിനെ വേഗം തന്നെ കണ്ടെത്താൻ കഴിയുമെന്ന ആശ്വാസത്തിലാണ് അനുപമ.

    No comments

    Post Top Ad

    Post Bottom Ad