Header Ads

  • Breaking News

    ചില പരനാറികൾ പറയുന്ന തെമ്മാടിത്തരം കേട്ട് നിൽക്കാനാകില്ല’: അഡ്വ: ജയശങ്കറെ അധിക്ഷേപിച്ച് പി വി അൻവർ

     




    മലപ്പുറം: 

    വിമർശനങ്ങൾക്കും വിമർശകർക്കും അതിരൂക്ഷ ഭാഷയിൽ മറുപടി നൽകി പി.വി. അൻവർ എം.എൽ.എ. മലപ്പുറം ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയ് കുട്ടികുരങ്ങനെ പോലെ ആണെന്നും ജോയിക്ക് ഡി.സി.സി. ഓഫീസ് അടിച്ചു വാരാൻ പോലും യോഗ്യത ഇല്ലെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 1992ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണെന്നും അഡ്വ: ജയശങ്കർ അടക്കമുള്ള നിരീക്ഷകർ പരനാറികൾ ആണെന്നും അൻവർ അധിക്ഷേപിച്ചു.

    കേരളം താൻ പൂർണമായും വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഒരു പെട്ടിക്കട പോലും തുടങ്ങാൻ പാടില്ലെന്ന് തീരുമാനിച്ചവനാണ് താനെന്ന് അൻവർ പറഞ്ഞു. ആഫ്രിക്കയിലെ സിയാറ ലിയോണിൽ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ. ‘നാടുകാണി ചുരം കയറി പോകുമ്പോൾ മൂന്ന് നാല് വളവ് കഴിഞ്ഞാല്‍ കുരങ്ങമ്മാരെ കാണാം. അതില്‍ കുറേ കുട്ടിക്കുരങ്ങന്മാരെ കാണാം. അത്തരത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതും പറയും അതിന്റെ അപ്പുറവും പറയും,’ അൻവർ പറഞ്ഞു.

    1992ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. ഇതിൻ്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സതീശൻ പറഞ്ഞ അറപ്പുളവാക്കുന്ന വാക്കുകളൊന്നും ഞാൻ പറയുന്നില്ല. ഒരു ജനപ്രതിനിധി ആയത് കൊണ്ട് എല്ലാം സഹിക്കണം എന്നില്ല. ചില പരനാറികൾ പറയുന്ന തെമ്മാടിത്തരം സഹിച്ച് നിൽക്കാനാകില്ല’, അഡ്വ. ജയശങ്കർ, ഷാജഹാൻ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അൻവറിൻ്റെ അധിക്ഷേപം.

    ‘കേരളം ഞാന്‍ പൂര്‍ണ്ണമായും വിട്ടു. തടയണ പൊളിക്കുകയോ വീണ്ടും കെട്ടുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ഈ മണ്ണില്‍ രാഷ്ട്രീയവും വ്യക്തിത്വവും പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു കച്ചവടവും ഇവിടെ പാടില്ലെന്ന് തീരുമാനിച്ചവനാണ് താന്‍. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പി.വി.അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല’ -അന്‍വര്‍ പറഞ്ഞു.

    ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടിൽ നിന്നും പോവുന്ന പിവി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എംഎൽഎക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. കഴിയില്ലെങ്കിൽ പണി മതിയാക്കി പോകാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. 15ാം കേരള നിയമസഭ 29 ദിവസങ്ങൾ ചേർന്നപ്പോൾ പി.വി അൻവർ വെറും അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് സെക്രട്ടറിയേറ്റ് നൽകിയ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരുന്നു.

    No comments

    Post Top Ad

    Post Bottom Ad