Header Ads

  • Breaking News

    പ്രസ് സ്റ്റിക്കർ പതിച്ച അജ്ഞാത ഇന്നോവയ്ക്ക് ഒടുവിൽ പിടിവീണു: ഏഴുവർഷത്തെ തെളിയാത്ത കേസുകൾക്ക് തുമ്പായി

     


    തലസ്ഥാന നഗരയില്‍ ഒരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കർ പതിച്ച ടൊയോട്ട ഇന്നോവ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട നിരവധി കേസുകള്‍ ഉള്ള വാഹനമായിരുന്നു ഇത്. ഇപ്പോഴിതാ ഈ ഇന്നോവ കാറിന് പിടിവീണിരിക്കുന്നു. 2013 മുതൽ കുടിശിക ഉണ്ടായിരുന്ന പിഴയിനത്തിൽ 53600 രൂപ തിരുവനന്തപുരം സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് വാഹന ഉടമയിൽ നിന്ന് ഈടാക്കി.

    പൂന്തുറ സ്വദേശി സിദ്ധിഖിന്റെ പേരിലുള്ള കെ എൽ 01 എ വി 4777 എന്ന ഇന്നോവ കാറിന്റെ പേരില്‍ ഏഴ് വർഷത്തോളമായി കുടിശിക ഉണ്ടായിരുന്നു. 68 ഓളം തവണ വേഗതാ ലംഘനത്തിനായിരുന്നു കേസ്. ഈ പിഴ തുകയാണ് ഇന്ന് മോട്ടോർ വാഹനവകുപ്പിലും പൊലീസിലുമായി ഉടമ കെട്ടിവെച്ചത്. പൊലീസ് ഇടപെട്ടതോടെ വാഹനയുടമ കുടിശികയുള്ള പിഴത്തുക ഒടുക്കാൻ തയ്യാറായി.

    2014 മുതലുള്ള 40 വേഗത ലംഘനത്തിന്റെ പിഴയിനത്തിൽ 17100 രൂപയാണ് കേരള പൊലീസിന് നൽകേണ്ടതായി വന്നത്. കഴിഞ്ഞ ദിവസമാണ് പാളയത്ത് വച്ച് രാജീവ് ചന്ദ്രശേഖരൻ നായർ എന്നയാളുടെ കാറിൽ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കർ പതിച്ച ഇന്നോവ കാർ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. തുടർന്ന് വാഹനത്തിന്റെ നമ്പർ മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിൽ തിരഞ്ഞ രാജീവ് കണ്ടത് വാഹനം ബ്ലാക്ക്ലിസ്റ്റ് ചെയ്‍തിരിക്കുന്നതായാണ്.

    കാറിന്റെ ഫോട്ടോ സഹിതം രാജീവ് ചന്ദ്രശേഖരൻ നായർ നടന്ന സംഭവം വിവരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെ വിഷയം ചർച്ച ആയി. ഇതിന് പിന്നാലെ വാഹനത്തിന്റെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ മൊബൈൽ അപ്പ്ളിക്കേഷനിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ നിർദേശം നൽകുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad