Header Ads

  • Breaking News

    കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം, പിതാവിന്റെ കാൽ തല്ലിയൊടിച്ചു

     


    കൊച്ചി:

    സ്ത്രീധനത്തിന്റെ പേരിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. പച്ചാളം സ്വദേശി ജിപ്സനാണ് കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും മകൾ ഡയാനയെയുംആക്രമിച്ചത്. സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നകാര്യം ചോദിക്കാൻ ചെന്നതിന് ജോർജിന്റെ കാൽ ജിപ്സൺ തല്ലിയൊടിക്കുകയായിരുന്നു. 


    ജോർജിന്റെ വാരിയെല്ലിനും പരിക്കുണ്ട്. ജൂലൈ പതിനാറിനാണ് ഡയാനയെയും പിതാവിനെയും ജിപ്സൺ ആക്രമിച്ചത്. പിറ്റേന്നുതന്നെ നോർത്ത് പോലീസ് സ്റ്റേഷനിൽഡയാന പരാതി നൽകിയെങ്കിലുംനടപടിയുണ്ടായില്ല. ജൂലൈ പന്ത്രണ്ടിന്മർദ്ദനത്തെപ്പറ്റിവനിതാ സെല്ലിൽ പരാതി നൽകിയെങ്കിലും കൗൺസിലിങ് നടത്താമെന്നായിരുന്നു മറുപടി. മൂന്നുമാസം മുമ്പാണ് ഡയാനയുടെയും ജിപ്സന്റേയും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.വിവാഹശേഷം വീട്ടിൽ നിന്നു നൽകിയ 50 പവൻ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് ഡയാന വ്യക്തമാക്കി. 

    ഭക്ഷണം പോലും തരാതെ മർദിച്ചിരുന്നു.അടിവയറ്റിൽ തൊഴിച്ചിരുന്നു. ഒരിക്കൽ രാത്രി വിശന്നിട്ട് ഭക്ഷണമെടുത്ത് കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കി. സ്ത്രീധനം കുറഞ്ഞുപോയെന്ന് ജിപ്സന്റെ മാതാവ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ജിപ്സന്റെ അടുത്ത സുഹൃത്തും വൈദികനുമായ ഫാദർ നിപിൻ കുര്യാക്കോസിനോട് ഇക്കാര്യം പറഞ്ഞെങ്കിലും രണ്ടാം വിവാഹമാണ് എല്ലാം സഹിക്കണമെന്നായിരുന്നു ഉപദേശം, ഡയാന പറഞ്ഞു. ആദ്യ ഭാര്യയേയുംജിപ്സൺ അതി ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നും ഡയാന പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad