Header Ads

  • Breaking News

    കേരളത്തിൽ നൂറിലധികം സ്ലീപ്പിങ് സെല്ലുകള്‍, ഒരു സെല്ലിൽ 10 പേർ: സെൻകുമാർ മൂത്തസഹോദരനെ പോലെയെന്ന് ബെഹ്‌റ



    തിരുവനന്തപുരം: 

    കേരളത്തിൽ ഐഎസ് റിക്രൂട്ടിങ് ഉണ്ട് എന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് പ്രാഫഷണലുകള്‍ ഉള്‍പ്പെടെ അംഗങ്ങളായ സ്ലീപ്പിങ് സെല്ലുകള്‍ ഇല്ലെന്നു പറയാനാകില്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തറിൽ പറഞ്ഞു. ഇത്തരം നൂറിലധികം സ്ലീപ്പിങ് സെല്ലുകള്‍ മതതീവ്രവാദം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ബെഹ്‌റയെ സോഷ്യൽ മീഡിയ ബി.ജെ.പിക്കാരനാക്കുന്നു എന്നതാണ് വിചിത്രം.

    ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഐടി വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവര്‍ തുടങ്ങി മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ വരെ ഇത്തരം സ്ലീപ്പിങ് സെല്ലുകളിൽ അംഗമാണെന്നായിരുന്നു ബെഹ്റയുടെ വെളിപ്പെടുത്തൽ. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ അതീവ രഹസ്യമായാണ് ഇവരുടെ നീക്കങ്ങളെന്നും എല്ലാ മേഖലകളിലും ഇവരുടെ ഇടപെടല്‍ ശക്തമാണെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും ബെഹ്‌റ പറയുന്നു.


    ‘ഒരു സെല്ലില്‍ പത്തോളം പേരുണ്ടാകും. സമുദായ കലാപമുണ്ടായാല്‍ ഇവര്‍ രംഗത്തിറങ്ങും. വിവിധ രാഷ്ട്രീയ സംഘടനകളില്‍ ഇവര്‍ക്ക് അംഗത്വമുണ്ട്. അതിനാല്‍ പെട്ടെന്നു തിരിച്ചറിയാന്‍ പ്രയാസമാണ്. പലരുടെയും ഫോണുകൾ ചോർത്തിയാണ് ഈ വിവരം അറിഞ്ഞത്. കേരളം ഭീകരരുടെ റിക്രൂട്ടിങ് ലക്ഷ്യമായിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവത്കരിക്കുന്ന അവസ്ഥയാണ്. ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയവരെ അവര്‍ക്ക് ആവശ്യമാണ്. അതുകൊണ്ട് വര്‍ഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം. പക്ഷേ ഇത് ഇല്ലാതാക്കാന്‍ പൊലീസിന് കഴിവുണ്ട്. കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല. വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. പല ശ്രമങ്ങളുടെ ഭാഗമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുവരുന്നു. വിവിധ നടപടികളിലൂടെ വിധ്വംസക ശക്തികളെ തടയാനായിട്ടുണ്ട്’- ബെഹ്‌റ പറഞ്ഞു.


    അതേസമയം, മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ തനിക്ക് മൂത്ത സഹോദരനെ പോലെയാണെന്നും ബെഹ്‌റ പറയുന്നു. ഒരു കാര്യത്തിലും തങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിട്ടില്ല, സെന്‍കുമാറിന് തന്നേക്കാളും സര്‍വീസ് ഉണ്ട്. ഒരു ദിവസം സര്‍വീസ് കൂടുതല്‍ ഉണ്ടെങ്കിലും അദ്ദേഹം സാറുതന്നെയാണെന്നും ബെഹ്റ വ്യക്തമാക്കുന്നു. അദേഹം സുപ്രീംകോടതി വിധിയോടെ തിരിച്ച് ഡിജിപി പോസ്റ്റിലേക്ക് എത്തിയപ്പോള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും അദേഹത്തോട് എന്നും ബഹുമാനമാണെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.

    No comments

    Post Top Ad

    Post Bottom Ad