Header Ads

  • Breaking News

    മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം: യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു


    മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം കൊലപ്പെടുത്തി. അഞ്ച് അംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    30കാരനായ അജേഷാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരത്താണ് സംഭവം. പാപ്പാന്‍ചാണി സ്വദേശികളായ ജിനീഷ്, നസീര്‍, അരുണ്‍, റോബിന്‍സണ്‍, സജന്‍ എന്നിവരാണ് പ്രതികള്‍. പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ ശനിയാഴ്ച തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിനു സമീപം വച്ച്‌ അജേഷിനെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു.
    അതിനുശേഷം ഓട്ടോറിക്ഷയില്‍ കയറ്റി വണ്ടിത്തടം ജംഗ്ഷനില്‍ കൊണ്ടുവന്നും പിന്നീട് അജേഷ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചും മര്‍ദ്ദിച്ചു. വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കിട്ടാതായതോടെ അജേഷിന്റെ ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു.

    ഇന്നലെ പുലര്‍ച്ചെയോടെ വീടുകളില്‍ നിന്ന് പ്രതികളെ പൊലീസ് പിടികൂടി. കൊലപാതകശ്രമത്തിന് കേസെടുത്ത് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാവ് മരിച്ചതോടെ പ്രതികള്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തും.

    No comments

    Post Top Ad

    Post Bottom Ad