Header Ads

  • Breaking News

    കുപ്പത്ത് വെച്ച് സി.പി.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി 21 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍



    തളിപ്പറമ്പ് കുപ്പത്ത് വെച്ച് സി.പി.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി.കുപ്പം സ്വദേശി പാലക്കോടന്‍ പിരിയന്‍ സിദ്ധിഖ് (45) നെയാണ് തളിപ്പറമ്പ സി.ഐ. എന്‍.കെ.സത്യനാഥന്റെ നേതൃത്യത്തില്‍ പിടികൂടിയത്.

    1998 ല്‍ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം പ്രവര്‍ത്തകനായ പ്രകാശനെ വധിക്കാന്‍ ശ്രമിച്ചതായാണ് കേസ്. പ്രതിയായിരുന്ന ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് നാട്ടിലും വിദേശത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു.

    പട്ടുവത്തെ ഭാര്യ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇതുസംബന്ധമായ കേസ് നേരത്തെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.എന്നാല്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ചു.എ എസ് ഐ എ.ജി. അബ്ദുള്‍ റൗഫ് , സിപിഒ. മാരായ പ്രമോദ്, ഗിരീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad