Header Ads

  • Breaking News

    തമിഴ്നാട്ടിൽ തീരദേശ മേഖലയിൽ ശക്തമായ മഴ തുടരുന്നു; മേട്ടുപാളയത്ത് 15 പേർ മരിച്ചു



    ചെന്നൈ:  തമിഴ്നാട്ടിൽ തീരദേശ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ ഇടിഞ്ഞ വീണ കെട്ടിടത്തിനിടയിൽ പെട്ട് കോയമ്പത്തൂർ മേട്ടുപാളയത്ത് 15 പേർ മരിച്ചു. മരിച്ചവരിൽ ഏഴ്  സ്ത്രീകളും രണ്ട്  കുട്ടികളും  ഉൾപ്പെടുന്നു. ഇതോടെ തമിഴ്നാട്ടിലെ മഴക്കെടുതിയിലെ ആകെ മരണം 20 ആയി. തീരദേശ മേഖലയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
    ഇടിഞ്ഞ് വീണ കെട്ടിടത്തിന് അടിയിൽപ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും മൂന്ന് പേർ മരിച്ചത്. തൂത്തുക്കുടി, തിരുനെൽവേലി എന്നിവടങ്ങളിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ ഉൾപ്പടെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്പുകൾ ചെന്നൈയിൽ സജ്ജീകരിച്ചിട്ടുണ്ട്.
     കടലൂരിൽ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മദ്രാസ്, അണ്ണാ സർവ്വകലാശാകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ചെന്നൈ ഉൾപ്പടെ പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ ഉള്ളതിനാൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

    No comments

    Post Top Ad

    Post Bottom Ad