Header Ads

  • Breaking News

    ബിനോയ് കോടിയേരിക്കെതിരേ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു


    ലൈംഗികപീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന ബിനോയി രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. 

    ബിനോയി കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി ‌പരിഗണിക്കാനിരിക്കെയാണ് പോലീസിന്‍റെ നടപടി. നേരത്തേ, ബിനോയിയുടെ അറസ്റ്റ് ഉടന്‍ വേണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചതിനുശേഷം മാത്രം മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു മുംബൈ പോലീസ്. ജാമ്യം കിട്ടിയതിനുശേഷം പോലീസ് അന്വേഷണവുമായി സഹകരിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിനോയി എന്നാണ് അറിയുന്നത്. എന്നാല്‍, ബിനോയിക്കെതിരേ ശക്തമായ തെളിവുള്ളതിനാല്‍ കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്.

    No comments

    Post Top Ad

    Post Bottom Ad