Header Ads

  • Breaking News

    തളിപ്പറമ്പിൽ പട്ടാപകൽ കാറ് തകർത്ത് മോഷണം : മൂന്നു ലക്ഷം രൂപയും രേഖകളും കവർന്നു

    തളിപ്പറമ്പ് സലഫി പള്ളിക്ക് സമീപം കാറിന്റെ ഗ്ലാസ് തകർത്തു മോഷണം



    തളിപ്പറമ്പ് : 
    തളിപ്പറമ്പില്‍ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത് വന്‍ കവര്‍ച്ച. വ്യപാരിയായ പി.കെ ഉമ്മര്‍കുട്ടിയുടെ ഇന്നോവ ക്രസ്റ്റ കാറ് അടിച്ചു തകര്‍ത്ത് മൂന്നു ലക്ഷം രൂപയും വിലപിടിച്ച രേഖകളുമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച്ച ഉച്ചക്ക് തളിപ്പറമ്പ് നഗരസഭാ ഓഫിസിനു മുന്നില്‍ വച്ചായിരുന്നു സംഭവം.
    കഴിഞ്ഞ ജനുവരി 17നും സമാനമായസംഭവത്തില്‍ രണ്ടേകാല്‍ ലക്ഷം രൂപ നഷ്ടമായിരുന്നു. തളിപ്പറമ്പ് നഗരസഭാ ഓഫിസിനു മുന്നിലെ സലഫി മസ്ജിദില്‍ വെളളിയാഴ്ച്ചയിലെ പ്രാര്‍ത്ഥനക്ക് എത്തിയതായിരുന്നു ഉമ്മര്‍കുട്ടി. പ്രാര്‍ത്ഥനക്കു ശേഷം തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ഡോര്‍ ഗ്ലാസ് തകര്‍ത്തനിലയില്‍ കണ്ടത്.
    വീട്ടില്‍ നിന്നും കടയിലെ ആവശ്യത്തിനായി എടുത്ത 3 ലക്ഷം രൂപയും വിലപിടിച്ച രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടാതായി മനസിലാക്കി ഉടന്‍ തന്നെ വിവരം പൊലിസില്‍ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്.ഐ കെ. ദിനേശന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.



    No comments

    Post Top Ad

    Post Bottom Ad