കണ്ണൂര്‍: ചെണ്ടമേളം കാണാനിറങ്ങിയ നവ്യ കണ്മുന്നിൽ കണ്ടത് സ്വന്തം അച്ഛന്റെയും മകന്റെയും ദാരുണാന്ത്യം; എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുറ്റും നിന്നവർ: നാടിന് നോവായി വാഹനാപകടം
കണ്ണൂര്‍:
ചിറക്കല്‍ പള്ളിക്കുളത്തെ മാര്‍ബിള്‍ ഷോറും ഉദ്ഘാടനത്തിന് നടക്കുന്ന ചെണ്ടമേളം കാണാന്‍ ഇറങ്ങിയതാണ് കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ നവ്യ. തൊട്ട് മുന്നിലെ മലബാര്‍ കിച്ചണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവര്‍. ചെണ്ടമേളം കാണാനെത്തിയ നവ്യ പക്ഷേ കണ്ടത് തന്റെ ജീവിതം തന്നെ തകര്‍ത്തുകളയുന്ന കാഴ്ചയായിരുന്നു.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും കടയുടെ മുന്നില്‍ ആള്‍ക്കൂട്ടവും നിലവിളിയും ഉയര്‍ന്നു. തളിപ്പറമ്ബിലേക്ക് പോകുകയായിരുന്ന ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലായിരുന്നു കൂടി നിന്നവര്‍. അപകടം സംഭവിച്ചിടത്ത് ആംബുലന്‍സ് എത്തി അപകടത്തില്‍പ്പെട്ടവരെ വാഹനത്തിലേക്ക് കയറ്റുമ്ബോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് എത്തി നോക്കിയ നവ്യ അത് തന്റെ അച്ഛന്‍ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.
ഞെട്ടിക്കുന്ന കാഴ്ച കണ്ട് വാവിട്ടു കരഞ്ഞ നവ്യയെ ആളുകള്‍ ചേര്‍ന്ന് പിടിച്ചുമാറ്റി തൊട്ടടുത്ത കടയിലിരുത്തി. എന്നാല്‍ അതേ അപകടത്തില്‍ തന്റെ മകന്‍ അഗ്നേയും പെട്ടെന്ന് ആ അമ്മ അപ്പോള്‍ അറിഞ്ഞിരുന്നില്ല. പിന്നീടാണ് അഗ്നേയിനും അപകടം സംഭവിച്ച വിവരം നവ്യ അറിയുന്നത്. ഒരേ സമയം അച്ഛന്റെയും മകന്റെയും മരണത്തിന് അപ്രതീക്ഷിതമായി സാക്ഷിയായ നവ്യയെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കള്‍.
നവ്യയുടെും പ്രവാസിയായ പ്രവീണിന്റെയും മകനാണ് ഒമ്ബതുകാരനായ ആഗ്‌നേയ്. തളാപ്പിലെ എസ്.എന്‍. വിദ്യാമന്ദിര്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഗ്‌നേയ്. വെള്ളിയാഴ്ച പകല്‍ 11 മണിയോടെയാണ് അപകടമുണ്ടായത്. ഗ്യാസ് നിറയ്ക്കാനുള്ള സിലിന്‍ഡറുകളുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറിയാണ് ബൈക്കിടിലിച്ചത്. ലോറി ഇടിച്ച് റോഡിലേക്ക് വീണ മഹേഷിന്റെയും ആഗ്നേയുടെയും തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടം നടന്നതോടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ 54കാരനായ സതീഷ് കുമാറിനെ പൊലീസ് പിടികൂടി. കുമാറിനെ (54) പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ليست هناك تعليقات
إرسال تعليق