Header Ads

  • Breaking News

    ഭർത്താവിന്റെ ‘കാമുകി’യെ റേപ്പ് ചെയ്യാൻ 5 ഗുണ്ടകളെ ഏർപ്പെടുത്തിയത് ഗായത്രി, പദ്ധതി പാളിയത് ഇങ്ങനെ – ഞെട്ടലിൽ ഭർത്താവ്




    ഹൈദരാബാദ്: ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ അഞ്ച് ഗുണ്ടകളെ ഏർപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിനെ റേപ്പ് ചെയ്യാൻ ക്വട്ടേഷൻ നൽകിയത് തന്റെ ഭാര്യയാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഭർത്താവ്. യുവതിയുടെ കുടുംബത്തിനും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗർ കോളനിയിലെ ഗായത്രിയാണ് ഭർത്താവിന്റെ ‘കാമുകി’യെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയത്.

    തന്റെ ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം തോന്നിയ ഗായത്രി അഞ്ച് ഗുണ്ടകളെ വാടകയ്‌ക്കെടുത്ത് കാമുകിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇരയുടെ പരാതിയിൽ മുഖ്യപ്രതി ഗായത്രി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യമായ പദ്ധതി ആസൂത്രണം ചെയ്താണ് ഗായത്രി യുവതിയെ തന്റെ വലയിൽ വീഴ്ത്തിയത്.

    മെയ് 26 വ്യാഴാഴ്ച ആണ് ശ്രീരാംനഗർ കോളനിയെ ഞെട്ടിച്ച സംഭവം നടന്നത്. ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയോട് പ്രതികാരം ചെയ്യാൻ ഗായത്രി പദ്ധതിയിടുകയായിരുന്നു. യു.പി.എസ്‌.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തും ഇരയായ യുവതിയും സുഹൃത്തുക്കളായത്. ഈ യുവതി ശ്രീകാന്തിന്റെയും ഗായത്രിയുടെയും വീട്ടിലെ നിത്യസന്ദർശകയായിരുന്നു. 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ ദമ്പതികളുടെ വീട്ടിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്.

    ഇതിനിടെ ഭർത്താവും പീഡനത്തിനിരയായ യുവതിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചുതുടങ്ങി. യുവതിയുമായി ഗായത്രി പല തവണ വഴക്കുണ്ടായി. തങ്ങൾ തമ്മിൽ അത്തരമൊരു ബന്ധമില്ലെന്ന് യുവതിയും ശ്രീകാന്തും പലതവണ ആവർത്തിച്ച് പറഞ്ഞെങ്കിലും ഗായത്രി ഇത് കേൾക്കാൻ തയ്യാറായില്ല. ഇതേത്തുടർന്ന് യുവതി ഇവിടെ നിന്നും മാറി താമസിച്ചു.

    മെയ് 26 ന് ഗായത്രി യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാം എന്ന് പറഞ്ഞായിരുന്നു ഗായത്രി യുവതിയെ വിളിച്ച് വരുത്തിയത്. എന്നാൽ, അവിടെ എത്തിയപ്പോൾ അഞ്ച് വാടക ഗുണ്ടകളെയാണ് യുവതി കണ്ടത്. ഇവർ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ഇവർ ചിത്രീകരിച്ചു. പോലീസിനെ സമീപിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗായത്രിയുടെ പദ്ധതി പാളിയത് ഇതിനുശേഷമാണ്. പീഡന വിവരം മറച്ചുവെയ്ക്കാൻ ഇരയായ യുവതി തയ്യാറായില്ല. ഇവർ ഇക്കാര്യം പോലീസിൽ അറിയിച്ചു. ശ്രീകാന്തിനോടും വിവരം പറഞ്ഞു. ഇതോടെയാണ്, ഗായത്രിയെ പോലീസ് അറസ്റ്റ് ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad