അശ്‌ളീലചാറ്റ് പുറത്തുവിട്ട് മിറർ കേരള, അത് ഡോക്ടറെ കൺസൾട്ട് ചെയ്തതാണെന്ന് സീമയുടെ പരിഹാസം

കൊച്ചി: ചാരിറ്റി പ്രവർത്തകനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഫിറോസ് കുന്നംപറമ്പിലിന്റെ അശ്‌ളീല ചാറ്റ് പുറത്തു വിട്ട് മിറർ കേരള എന്ന ഫേസ്‌ബുക്ക് പേജ്. പുറത്തു വിട്ടത് ഫിറോസിന്റെ അശ്‌ളീല വീഡിയോ ചാറ്റ് ആണ്. എന്നാൽ എതിർഭാഗത്തുള്ളത് ആരാണെന്ന് അവരുടെ സ്വകാര്യത മാനിച്ച് പേജ് പുറത്തു വിട്ടിട്ടില്ല. പോസ്റ്റിന്റെ അടിയിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഫിറോസിനെതിരെയുള്ള കമന്റുകളാണ് കൂടുതൽ ഉള്ളത്. ‘ഇയാൾ എംഎൽഎ ആയിരുന്നെങ്കിൽ അത് നാടിന് എത്രമാത്രം ആപത്തായിരുന്നേനെ’ എന്നാണു പലരുടെയും ചോദ്യം. കൂടാതെ ചാരിറ്റിയുടെ മറവിൽ നടക്കുന്ന പലതും കണ്ടില്ലെന്നു നടിക്കുന്ന അധികാരികൾക്കെതിരെയും കമൻറുകളുണ്ട്.
മിറർ കേരളയുടെ പോസ്റ്റ് കാണാം;
ഒരു മുത്തം തരാൻ പാടില്ലാന്നൊന്നും നിന്റെ ഉപ്പൂപ്പ പറഞ്ഞില്ലാലോ…
ഇക്കാന്റെ കുല്സിതപ്രവൃത്തികൾ ലോഡിങ്.
കള്ളത്തരം തുറന്നു കാണിക്കുമ്പോൾ തിരിച്ചിങ്ങോട്ട് കിട്ടുന്ന വ്യക്തിഹത്യയും തെറിവിളിയും കുറെ ആയി സഹിക്കുന്നു കുറച്ചൊക്കെ അങ്ങോട്ടും ആവാം അല്ലേ.?ഇക്കാന്റെ ഉള്ളിൽ പ്രണയപരവശനായ ഒരു വ്യാഗ്രം തന്നെ ഉണ്ടെന്ന് ഇപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്..
അതേസമയം സംഭവത്തിൽ പ്രതികരണവുമായി സീമാ വിനീത് രംഗത്തെത്തി. ‘ഇത് ഇക്ക ഡോക്ടറുമായി നടത്തിയ
ഓൺലൈൻ കൺസൾട്ടിങ് ആണ്. ആദ്യം ഡോക്ടർ നാക്കു നീട്ടാൻ പറഞ്ഞു. ഇക്ക നീട്ടി. പിന്നെ ബ്രെസ്റ്റ് എക്സാമിനേഷന് വേണ്ടി ടീഷർട്ട് പൊക്കാൻ പറഞ്ഞു. ഇക്ക പൊക്കി. ഇനി ബാക്കി പൊക്കലും നീട്ടലും അടുത്തവിഡിയോയിൽ പ്രതീക്ഷിക്കുന്നു എന്നാണ് സീമയുടെ പോസ്റ്റ്. ഇതിലും നിരവധി പരിഹാസവും പ്രതികരണങ്ങളും ഉണ്ട്.
ليست هناك تعليقات
إرسال تعليق