Header Ads

  • Breaking News

    പിടിച്ചു വച്ച ഫോണ്‍ വാങ്ങാന്‍ പോയപ്പോള്‍ പീഡനത്തിനിരയാക്കി; പരിശീലകനെതിരെ പരാതിയുമായി കായികതാരം

     


    പത്തനംതിട്ട: 

    പത്തനംതിട്ടയില്‍ വനിതാ വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി. കൊടുമണ്‍ സ്വദേശിനിയായ കായികതാരത്തെയാണ് പരിശീലകന്‍ പീഡനത്തിനിരയായത്. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. വനിതാ താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുമണ്‍ സ്വദേശി പ്രമോദിനെതിരെയാണു കേസെടുത്തിരിക്കുന്നത്.

    പരിശീലനത്തിനിടയില്‍ മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്തുകയറി നിന്നുവെന്നും ആ സമയം പരിശീലകന്‍ തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിപോയി എന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൊബൈല്‍ ഫോണ്‍ വാങ്ങാനായി ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പ്രാദേശിക കായിക അക്കാദമിയുമായി ബന്ധപ്പെട്ടാണ് 18കാരിയായ പെണ്‍കുട്ടി പരിശീലിക്കുന്നത്. ആരോപണ വിധേയനായ പരിശീലകന്‍ സ്‌പോട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ടയാള്‍ ആല്ലെന്നാണ് വിവരം. ഇയാള്‍ ഒളിവിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad