Header Ads

  • Breaking News

    കൂട്ട ആത്മഹത്യക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല: അച്ഛനും മകളും ഡാമിൽ ചാടി മരിച്ചതിന് പിന്നിൽ…




    അടിമാലി: പാമ്പാടി ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെയും മകളുടെയും ആത്മഹത്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛന്റെയും മകളുടെയും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ കാര്യ-കാരണങ്ങളെക്കുറിച്ച്‌ പൊലീസ് നല്‍കുന്ന സൂചനകൾ ഇന്നലെ ഒരു ഓൺലൈൻ മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. അതിലെ വിശദാംശങ്ങൾ ഇങ്ങനെ, ലാളിച്ചും സ്നേഹിച്ചും വളര്‍ത്തിയ മകൾ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവുമായി അടുപ്പത്തിലായതാണ് അച്ഛനെ മാനസികമായി തകർത്തതെന്നാണ് മറുനാടൻ റിപ്പോർട്ട് ചെയ്യുന്നത്.

    ഗതികെട്ട ജീവിതത്തിലേക്ക് മകൾ ചെന്നെത്തുമോ എന്നുള്ള ആശങ്ക ബിനീഷിനെ അലട്ടിയിരുന്നു എന്നാണ് പോലീസും നൽകുന്ന സൂചന. മകളെ ആവുന്നതും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് സാധിക്കാതെ വന്നതോടെ കൂട്ട ആത്മഹത്യക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍, സ്വപ്നം തകര്‍ത്ത മകളെയും ഒപ്പം കൂട്ടി ജീവൻ ഒടുക്കിയെന്നാണ് റിപ്പോർട്ട്. മകളിലായിരുന്നു ബിനീഷിന്റെ പ്രതീക്ഷ മുഴുവനും. പറ്റാവുന്നിടത്തോളം പഠിപ്പിച്ച്‌ നല്ല നിലയില്‍ മകളെ എത്തിക്കുന്നത് സ്വപ്നം കണ്ടായിരുന്നു ബിനീഷിന്റെ ജീവിതം.

    യാതൊരു ദുസ്വഭാവങ്ങളും ഇല്ലാത്ത ബീനീഷ് കഠിനാദ്ധ്വാനിയും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പ്രിയങ്കരനായിരുന്നു.മരപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ട് വീട്ടില്‍ ഭേദപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ബിനീഷ് ശ്രദ്ധിച്ചിരുന്നു. ബിജെപി മീനടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകാത്തതിനാലാണ് മകളെ തന്ത്രത്തില്‍ യാത്രയില്‍ കൂട്ടി ,തനിക്കൊപ്പം മകളുടെയും ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്ക് ബിനീഷ് കാര്യങ്ങളെത്തിച്ചത്.

    വെള്ളിയാഴ്ച വീട്ടില്‍ ഇതെച്ചൊല്ലി വഴക്കുണ്ടായി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍, ശനിയാഴ്ച ബിനീഷ് ശാന്തനായിട്ടാണ് കാണപ്പെട്ടത്. മകളോട് കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഞായ്റാഴ്ച യാത്രയ്ക്കിറങ്ങിയത് തന്നെ മകളോടുള്ള വഴക്ക് തീര്‍ക്കുക എന്ന ലക്ഷ്യത്തിനാണെന്ന് ബിനീഷ് വരുത്തി തീര്‍ക്കുകയും ചെയ്തിരുന്നു എന്നാണ് പോലീസിനെ ഉദ്ധരിച്ച് മറുനാടൻ റിപ്പോർട്ട് ചെയുന്നത്. ഭാര്യ ദിവ്യയും ബിജെപിയുടെ സജീവപ്രവര്‍ത്തകയാണ്. മകന്‍ വിഷ്ണു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad