തളിപ്പറമ്പിൽ സൂം എന്ന പേരില് സ്റ്റുഡിയോ നടത്തിവരുകയായിരുന്ന ഫോട്ടോഗ്രാഫര്‍ മരിച്ചു
തളിപ്പറമ്പിൽ സൂം എന്ന പേരില് സ്റ്റുഡിയോ നടത്തിവരുകയായിരുന്ന ഫോട്ടോഗ്രാഫര്‍ മരിച്ചു തളിപ്പറമ്ബ്: കാര് നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിനിടിച്ച് തകര്ന്ന് കാറോടിച്ച ഫോട്ടോഗ്രാഫര് മരിച്ചു. സഹയാത്രികന് പരിക്കേറ്റു.
പട്ടുവം കാവുങ്കലിലെ പി. തിലകനാണ് (51) മരിച്ചത്. തളിപ്പറമ്ബില് സൂം എന്ന പേരില് സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ മുറിയാത്തോട് റേഷന് കടക്ക് സമീപമായിരുന്നു അപകടം. തളിപ്പറമ്ബില് നിന്നും കാവുങ്കലിലേക്ക് പോവുകയായിരുന്ന മാരുതി സെന് കാര് റോഡരികിലെ വീടിന്റെ ഇരുമ്ബ് ഗേറ്റ് ഇടിച്ചുതകര്ക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നിര്ത്തിയിട്ടിരുന്ന കാറിനും കേടുപറ്റി. സഹയാത്രികനായ പട്ടുവം കടവത്തെ അഷറഫിന് സാരമായി പരിക്കേറ്റു.
മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ പട്ടുവം യു.പി സ്കൂള്‍ അധ്യാപകന്‍ പി. കണ്ണന്‍ മാസ്റ്ററുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കള്‍: സൂര്യ, ലക്ഷ്മി നന്ദ.സഹോദരങ്ങള്‍: പവിത്രന്‍, വിശ്വനാഥന്‍ (പ്രിന്‍സിപ്പല്‍, പ്രൊവിഡന്‍സ് കോളജ്, തളിപ്പറമ്ബ്), ദിലീപന്‍, സത്യന്‍, പ്രദീപന്‍, ലീന, ബീന, പരേതനായ ബാബുരാജ്.
ليست هناك تعليقات
إرسال تعليق