കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു,സംസ്ഥാന വ്യാപക പരിശോധന
തിരുവനന്തപുരം:കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും മറ്റും കാണുകയും കൈമാറ്റം ചെയ്യുകയും ചെയ്ത മൂന്ന് പേരെ മലപ്പുറത്ത് അറസ്റ്റ് ചെയ്തു. 69 സ്ഥലങ്ങൾ പരിശോധന നടത്തുകയും 45 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 44 മൊബൈൽ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.
പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവും ആണ് കേസ് എടുത്തിട്ടുള്ളത്. മൂന്ന് പേരെയും കോടതിയിൽ ഓൺലൈൻ ആയി ഹാജരാക്കും.
പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത് എടക്കര സ്വദേശി സമീലിനെയാണ്. പൊന്നാനിയിൽ രണ്ട് കേസുകളിലായി വെസ്റ്റ് ബംഗാൾ സ്വദേശികളായ റഹ്മാൻ അലി, മകൻ സിക്കന്ദർ അലി എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പൂക്കോട്ടുംപാടം, കൽപകഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ആണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കാസർകോട്ടും സമാനരീതിയിൽ അറസ്റ്റ് നടന്നിട്ടുണ്ട്. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നതായാണ് വിവരം. രാത്രി വൈകിയും റെയ്ഡ് നടന്നു.
ليست هناك تعليقات
إرسال تعليق