കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി കെ.എം. വിപിനെ (44) ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. മടപ്പള്ളി സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം വാങ്ങി വിമാനത്താവളത്തിൽ ചായക്കട ശരിപ്പെടുത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിക്കുകയായിരുന്നു.
വിപിന്റെ അറസ്റ്റോടെ കൂടുതൽ കേസുകൾ പുറത്തുവരുമെന്ന് പോലീസ് കരുതുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചോമ്പാല സി.ഐ. ടി.പി. സുമേഷും സംഘവും ചേളന്നൂരിൽ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന വിപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് ഓഫീസർമാരായ എസ്.ഐ. വിപിൻ, എൻ. അശോകൻ, മനോജ്, ഷാജി, പി. ഷീന, ജയപാൽ എന്നിവരടങ്ങിയ സംഘത്തോടൊപ്പമാണ് സി.ഐ. സുമേഷ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ വടകര ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു
ليست هناك تعليقات
إرسال تعليق