Header Ads

  • Breaking News

    ഗാന്ധിജിയെ നേരത്തെ കൊല്ലണമായിരുന്നെന്നും ഗോഡ്‌സെ രാജ്യ സ്നേഹിയെന്നും ബിജെപി പ്രവര്‍ത്തകന്‍ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍


    കോഴിക്കോട്: 
    രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ അപമാനിച്ച ബിജെപി പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസ് എടുക്കുന്നില്ലെന്ന് ആക്ഷേപം. 

    ഗാന്ധിജിയെ നേരത്തെ കൊല്ലണമായിരുന്നെന്നും ഗോഡ്സെ രാജ്യസ്നേഹി ആണെന്നുമായിരുന്നു ചര്‍ച്ചാവേദി മേപ്പയൂര്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ ബിജെപി പ്രവര്‍ത്തകനായ സുനില്‍ കുമാറിന്‍റെ അഭിപ്രായ പ്രകടനം.

    മറ്റ് ഗ്രൂപ്പ് അംഗങ്ങളുമായി ഏറെ നേരം സുനില്‍കുമാര്‍ ഇതിനെക്കുറിച്ചു തര്‍ക്കിക്കുകയും ചെയ്തു. ഗ്രൂപ്പിലെ സംഭാഷണത്തിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം ചേര്‍ത്ത് പരാതി കൊടുത്തിട്ടും പൊലീസ് കേസ് എടുക്കുന്നില്ലെന്നാണ് പരാതി. 
    ജനുവരി എട്ടിനാണ് സുനില്‍ കുമാറിനെതിരെ മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രാഷ്ട്ര പിതാവിനെതിരെ നീചമായ പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ മൂന്നാഴ്ച്ച കഴിഞ്ഞിട്ടും കേസ് എടുക്കാത്തത് ദുരൂഹമാണെന്ന് പരാതിക്കാരനായ ലബീബ് അഷ്‌റഫ്‌
    ആരോപിക്കുന്നു. എന്നാല്‍, സൈബര്‍ കുറ്റകൃത്യത്തിന്‍റെ പരിധിയില്‍പ്പെടുന്നതിനാല്‍ കേസെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നാണ് മേപ്പയൂര്‍ പൊലീസിന്‍റെ വാദം. പരാതിക്കാരനോട് കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad