Header Ads

  • Breaking News

    പോലീസിനെ മുറിയിലിട്ടു പൂട്ടിയിട്ട് രക്ഷപ്പെട്ട പ്രതിയെ പിടികൂടി


    തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ചാടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്. ബൈക്ക് മോഷണക്കേസിലെ പ്രതി സെബിനാണ് വീണ്ടും പോലീസിന്റെ വലയിലായത്. നിവരധി മേഷണക്കേസിലെ പ്രതിയായ ഇയാള്‍ പോലീസ് അനാസ്ഥയെ തുടര്‍ന്നാണ് രക്ഷപ്പെട്ടതെന്ന് ആരോപണം ഉണ്ടായിരുന്നു.
    ഇന്നലെ ഉച്ചയോടെ ബൈക്ക് മോഷണക്കേസില്‍ വിരലടയാളം എടുക്കുന്നതിനായി സ്‌റ്റേഷനില്‍ വച്ച് സബിന്റെ വിലങ്ങ് അഴിച്ച് നടപടികളിലേയ്ക്ക് കടക്കുന്നതിനിടെ പോലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി രക്ഷപ്പെടുകയായിരുന്നു.
    സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ തള്ളിയിട്ട ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് മുറിയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടി. തുടര്‍ന്ന് സ്റ്റേഷനു പിന്നിലുള്ള മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പോലീസുകാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിന്‍ രക്ഷപ്പെട്ടിരുന്നു.
    സിഐയും എസ്‌ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു സംഭവം. ക്രൈം വിഭാഗത്തില്‍ ഏതാനും പൊലീസുകാര്‍ മാത്രമാണ് അപ്പോള്‍ സ്‌റ്റേഷനിലുണ്ടായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad