Header Ads

  • Breaking News

    മയ്യിൽ ബസ് കണ്ടക്ടറെ ബസ്സിൽനിന്ന് വലിച്ചിറക്കി മർദിച്ചതായി പരാതി


    മയ്യിൽ:
    ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ വലിച്ചിറക്കി മർദിച്ചതായി പരാതി.
     ചാലോട്-മയ്യിൽ-കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന പ്രഗതി ബസ്സിലെ കണ്ടക്ടർ എ.ഷിജിലിനെയാണ് ആറംഗ സംഘം മർദിച്ചത്. പാവന്നൂരിലെ ഷിജിൽ നിവാസിൽ വി. ഗോവിന്ദന്റെ മകനാണ് ഷിജിൽ. സാരമായി പരിക്കേറ്റ ഷിജിൽ മയ്യിൽ ഫാത്തിമ സ്പെഷ്യാലിറ്റി ആസ്പത്രിയിൽ ചികിത്സ തേടി. 

    കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരുമണിക്ക് പാവന്നൂർ കയറ്റത്തിൽ മുന്നിൽ പോകുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് ബസ്സിലെ ജീവനക്കാരും യാത്രക്കാരും തെറിച്ച്‌ ബസ്സിനുള്ളിൽ വീണിരുന്നു.
    സംഭവം യാത്രക്കാരും ബസ് ജീവനക്കാരും ചർച്ചചെയ്ത് ഒതുക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് കുറ്റ്യാട്ടൂരിലെ ഉരുവച്ചാലിൽ ആറംഗസംഘം ബസ് തടയുകയും ഷിജിലിനെ വലിച്ച്‌ പുറത്തേക്ക് തള്ളിയിട്ട് മർദിക്കുകയുമായിരുന്നു. മുഖത്തേറ്റ മർദനത്തിൽ പരിക്കുകളുമായി മയ്യിൽ സ്പെഷ്യാലിറ്റി ആസ്പത്രിയിൽ ചികിത്സ തേടി. 

    മർദിച്ചവരിൽ ഉരുവച്ചാലിലെ സുജിത്ത്, സജിത്ത്, അശ്വിൻ എന്നിവരോടൊപ്പം മറ്റു മൂന്നുപേരുമുണ്ടായിരുന്നതായി ഷിജിൽ മയ്യിൽ പോലീസിൽ പരാതി നൽകി. ഷിജിലായിരുന്നു കഴിഞ്ഞദിവസം ബസ്സിന്റെ മുന്നിൽ പെട്ടെന്ന് ബ്രേക്കിട്ട്‌ നിർത്തിയ കാറിലുണ്ടായിരുന്നത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad