വിടവാങ്ങിയത് മലയാളിയുടെ ബിഗ് ഷെഫ്
പാചക പരീക്ഷണങ്ങളിലൂടെ മലയാളികളുടെ അടുക്കളകൾ ഇരു കൈനീട്ടി സ്വീകരിച്ച വ്യക്തിത്വമായിരുന്നു നൗഷാദിന്റേത്. ഒട്ടേറെ പാചക പരിപാടികളിൽ വിധികർത്താവായും അതിഥിയായും അദ്ദേഹം പങ്കെടുത്തിരുന്നു. തിരുവല്ലയിൽ റസ്റ്റോറന്റും കാറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കാറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തി.
ليست هناك تعليقات
إرسال تعليق