ഉദയംപേരൂർ കൊലക്കേസ്; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, പൊലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നൽകും
കൊച്ചി : ഉദയംപേരൂർ വിദ്യ കൊലക്കേസ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രേംകുമാർ സുനിത ബേബി എന്നിവരെയാണ് തപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പൊലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നൽകും. ഉദയംപേരൂരിലെ വീട്ടമ്മയെ റിസോർട്ടിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയതെന്ന പൊലീസ് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. വിദ്യയുടേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 22നാണ് ഉദയംപേരൂരിലെ വീട്ടിൽ നിന്ന് വിദ്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പ്രേം കുമാർ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് ഉദയംപേരൂർ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലായിരുന്നു. വിദ്യയുടെ മൊബൈൽ ലൊക്കേഷൻ ബീഹാറിൽ ആണെന്നാണ് കണ്ടെത്തിയത്. അതോടെ അന്വേഷണം നിലച്ചു. പ്രേം കുമാറിനെക്കുറിച്ചും പിന്നെ യാതൊരു വിവരവും ലഭിച്ചില്ല.
ليست هناك تعليقات
إرسال تعليق