നഗരമധ്യത്തിൽ അധോലോകം; ലോൺ ആപ് ഗുണ്ടകൾ പൊലീസിനെയും തടഞ്ഞു: നേരിട്ടത് വലിയ പ്രതിസന്ധികൾ
ആപ് വഴി 15,000 രൂപ ലോണെടുത്ത നിതിൻരാജിന് സംഘം നൽകിയത് 13,250 രൂപയാണ്. തിരിച്ചടയ്ക്കേണ്ടിയിരുന്നത് 39,500 രൂപയും. വായ്പയ്ക്ക് റഫറൻസായി അമ്മ ലതയുടെ നമ്പർ നിതിൻ നൽകിയിരുന്നു. എന്നാൽ, നിതിൻരാജിന്റെ ഫോൺ കോൺടാക്ട് കൈവശപ്പെടുത്തിയ വായ്പ ഏജൻസി അതിലുള്ള പലരെയും വിളിച്ചു. കോൺടാക്ട് ലിസ്റ്റിൽ ‘ലത മാം’ എന്ന പേരിലായിരുന്നു അധ്യാപികയുടെ നമ്പർ. ഇത് അമ്മയുടെ നമ്പറെന്ന് ധരിച്ചായിരിക്കാം, അധ്യാപികയെ നിരന്തരം വിളിച്ചത്. നിതിന്റെ മരണശേഷം അധ്യാപികയുടെ ഫോണുമായാണ് പൊലീസ് സംഘം ബുധനാഴ്ച ഡൽഹിക്കു തിരിച്ചത്. ലോൺ സംഘത്തിന്റെ വിളികൾ അപ്പോഴും വന്നുകൊണ്ടിരുന്നു. പണം നൽകാമെന്നും അതിനു ശ്രമിക്കുകയാണെന്നും പറഞ്ഞ് വായ്പസംഘത്തെ പൊലീസ് സജീവമാക്കി നിർത്തി. നിതിന്റെ മരണം അവർ അറിഞ്ഞിരുന്നില്ല. വ്യാഴം വൈകിട്ട് മൂന്നോടെ വായ്പസംഘത്തിന്റെ കെട്ടിടം പൊലീസ് കണ്ടെത്തി.
No comments
Post a Comment