Header Ads

  • Breaking News

    പൊലീസിന്റെ ഓപ്പറേഷന്‍ ഫേക്ക് നോട്ടില്‍ കുടുങ്ങിയത് അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘം

    ഇടുക്കി : പൊലീസിന്റെ ഓപ്പറേഷന്‍ ഫേക്ക് നോട്ടില്‍ കുടുങ്ങിയത് അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘം. കോയമ്പത്തൂര്‍ സ്വദേശികളായ ചുരുളി (32), ചിന്നമന്നൂര്‍ മഹാരാജന്‍ (32), കുമളി സ്വദേശി സെബാസ്റ്റ്യന്‍ (42), കമ്പം സ്വദേശി മണിയപ്പന്‍ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), ഉത്തമപാളയം സ്വദേശി സുബയ്യന്‍ (53) എന്നിവരാണ് പിടിയിലായത്. 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് സംഘം പിടിയിലായത്.

    തമിഴ്‌നാട്ടില്‍ നിന്ന് കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെ കുറിച്ച് ലഭിച്ച സൂചനയെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ഫേക്ക് നോട്ട് ആവിഷ്‌കരിച്ചത്. ഇടുക്കി ജില്ലാ പൊലീസിന്റെ നാര്‍ക്കോട്ടിക് സ്‌ക്വാഡും കമ്പംമേട് പൊലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് തമിഴ്‌നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘം പിടിയിലായത്. ഇവരുടെ വാഹനത്തിന്റെ മുകള്‍ ഭാഗത്തെ രഹസ്യ അറയില്‍ നിന്ന് 1 ലക്ഷം രൂപ കണ്ടെത്തി.

    കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി ബന്ധം സ്ഥാപിച്ചു കൊണ്ടാണ് ഈ സംഘത്തെ പൊലീസ് കുടുക്കിയത്. 3 ലക്ഷം രൂപ നല്‍കിയാല്‍ 6 ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിയ്ക്കാമെന്ന് സംഘം അറിയിച്ചു. 1.5 ലക്ഷം രൂപ നല്‍കാമെന്ന് പൊലീസ് അറിയിച്ചു. പണം കൈമാറാനെത്തിയപ്പോഴാണ് ആറംഗം സംഘം വലയിലായത്. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 100 രൂപ നോട്ടിന്റെ 30 കെട്ടുകളാണ് പിടിച്ചെടുത്തത്. ഇവരോടൊപ്പം എത്തിയ 2 പേര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്ന് 2 ലക്ഷം രൂപയും കള്ളനോട്ട് കടത്താന്‍ ഉപയോഗിച്ച 2 വാഹനങ്ങളും പിടിച്ചെടുത്തു.

    No comments

    Post Top Ad

    Post Bottom Ad