Header Ads

  • Breaking News

    അദ്ദേഹത്തിന് എന്നെ പേരെടുത്ത് വിളിക്കാൻ മടിയായിരുന്നു,അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരും പൃഥ്വിരാജ് എന്നായിരുന്നു;ഋഷി കപൂറുമായുള്ള ഓർമ്മകൾ പങ്കുവെച്ച് പൃഥ്വിരാജ്


    അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഋഷി കപൂർ(67) മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഋഷി കപൂറിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ് ഇപ്പോൾ എത്തിയിരിക്കുകയാണ്. “ഇത് സിനിമയ്ക്ക് സങ്കടകരമായ ആഴ്ച്ചയാണ്. നിത്യശാന്തി നേരുന്നു ഋഷി സാർ. ഔറംഗാസേബിൽ അദ്ദഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തോടൊപ്പം പങ്കിടാൻ ലഭിച്ച സമയത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനെന്നെ പേരെടുത്തു വിളിക്കാനാവില്ലെന്ന് എപ്പോഴു പരയാറുണ്ടായിരുന്നു. കാരണം അദ്ദേഹത്തിൻറെ മുത്തച്ഛന്റെ പേരും ഇത് തന്നെയാണല്ലോ..വിടനൽകുന്നു ഇതിഹാസമേ..ഞങ്ങൾ അങ്ങയെ മിസ് ചെയ്യും”. പൃഥ്വിരാജ് കുറിച്ചു.

    പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ഋഷി കപൂറിന് ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്. “ഇത് സിനിമയ്ക്ക് ഏറെ കഷ്ടത നിറഞ്ഞ വാരമാണ്. അഭിനയ ഇതിഹാസം ഋഷി കപൂർ ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തിൻറെ അഭിനയം, നൃത്തം, നിറങ്ങൾ നിറഞ്ഞ സ്വെവറ്ററുകൾ, തോളിലൂടെ ഇടുന്ന സ്കാർഫ് ഇതെല്ലാം തലമുറകളെ ആനന്ദിപ്പിച്ചിരുന്നു. ഔറംഗാസേബിന്റെ ചിത്രീകരണ വേളയിൽ അദ്ദേഹത്തെയും കുടുംബത്തെയും പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിൻറെ ആത്മാവിന് പ്രാർഥനകൾ” സുപ്രിയ കുറിച്ചത് ഇങ്ങനെയാണ്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad