ആ ഭാഗ്യം ലഭിച്ചത് ജീത്തു ജോസഫിന് ! ഋഷി കപൂർ അവസാനമായി ബിഗ് സ്‌ക്രീനിൽ എത്തിയത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദി ബോഡി’യിൽ…
അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഋഷി കപൂർ(67) മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഞെട്ടലോടെയാണ് ഇന്ത്യൻ ചലച്ചിത്ര ലോകം ഋഷി കപൂറിന്റെ മരണവാര്‍ത്ത അറിഞ്ഞത്. ജിത്തു ജോസഫ് എന്ന സംവിധായകന്റെ ചിത്രത്തിലാണ് ഋഷി കപൂർ അവസാനമായി അഭിനയിച്ചത്. ഋഷി കപൂറിന്റെ ബുക്കിന്റെ ഫോട്ടോ ജീത്തു ജോസഫ് ഷെയര്‍ ചെയ്തുകൊണ്ട് എപ്പോഴും മിസ് ചെയ്യും എന്ന് എഴുതിയിരിക്കുകയാണ്. ജിത്തു ജോസഫിന്റെ ആദ്യ ഹിന്ദി ചിത്രമായ ദ ബോഡി ആയിരുന്നു ചിത്രം. ഇമ്രാൻ ഹാഷ്‍മിയും പ്രധാന കഥാപാത്രമായി ഈ ചിത്രത്തിൽ എത്തിയിരുന്നു. ഋഷി കപൂറിന്റെ വിയോഗത്തില്‍ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഋഷി കപൂറിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജും രംഗത്ത് എത്തിയിരുന്നു. “ഇത് സിനിമയ്ക്ക് സങ്കടകരമായ ആഴ്ച്ചയാണ്. നിത്യശാന്തി നേരുന്നു ഋഷി സാർ. ഔറംഗാസേബിൽ അദ്ദഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തോടൊപ്പം പങ്കിടാൻ ലഭിച്ച സമയത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനെന്നെ പേരെടുത്തു വിളിക്കാനാവില്ലെന്ന് എപ്പോഴു പരയാറുണ്ടായിരുന്നു. കാരണം അദ്ദേഹത്തിൻറെ മുത്തച്ഛന്റെ പേരും ഇത് തന്നെയാണല്ലോ..വിടനൽകുന്നു ഇതിഹാസമേ..ഞങ്ങൾ അങ്ങയെ മിസ് ചെയ്യും”. പൃഥ്വിരാജ് കുറിച്ചു.
www.ezhomelive.com
No comments
Post a Comment